അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലേത് സ്ത്രീവിരുദ്ധ സർക്കാർ, ഉമാ തോമസിനൊപ്പം പ്രചാരണത്തിനിറങ്ങി കെ കെ രമ
- വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയതായി പ്രോസിക്യൂഷൻ, ഇത് സൂര്യന് കീഴിലെ ആദ്യസംഭവമല്ലെന്ന് പ്രതിഭാഗം
- ഒരു സർക്കാർ ജോലിക്കാരന് ഇതൊന്നുമല്ല കിട്ടുന്നത്, ഇതിനേക്കാൾ നല്ലൊരുത്തിയെ എനിക്ക് കിട്ടിയേനെ
- ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയാൽ പരാതിപ്പെടാം
- മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് മറച്ചുവെച്ച് ജഡ്ജി പ്രതികളെ സഹായിച്ചു, നടി ഹൈക്കോടതിയിൽ
ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ നടിയോട് അഭ്യര്‍ഥിച്ച് സര്‍ക്കാർ വിശദീകരണം തേടി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പരാതിക്കാരി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.
അതേസമയം ഹർജി പരിഗണിച്ചപ്പോൾ കേസുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സർക്കാർ ഈ കേസിൽ നിന്നും ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. സർക്കാർ നേടിക്കൊപ്പമാണ് നിലകൊണ്ടത്. പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തില്‍ നടിയുടെ അഭിപ്രായം കൂടി തേടിയിരുന്നതായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഹർജിയിലെ ആരോപണങ്ങൾ നടിയുടെ ആരോപണമാണെന്ന് തങ്ങൾ വിശ്വസിക്കുന്നില്ല.അതിനാൽ ആരോപണങ്ങളിൽ നിന്ന് പിന്മാറണമെന്നും നടിയുടെ അഭിഭാഷകനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.