അനുബന്ധ വാര്ത്തകള്
- രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പീഡന ശ്രമം : കൈയിൽ കടിയേറ്റതോടെ പ്രതി ഓടി രക്ഷപ്പെട്ടു
- വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് ജീവനക്കാർ പിടിയിൽ
- മാനസിക വൈകല്യമുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പ്രതികൾക്ക് പത്ത് വർഷത്തെ തടവുശിക്ഷ
- പീഡനക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അയൽക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു
- വിവാഹ വാഗ്ദാനം നൽകി പീഡനം : 22 കാരൻ അറസ്റ്റിൽ
ബാലികയെ മാനഭംഗപ്പെടുത്തിയ രണ്ടാനച്ഛന് 43 വര്‍ഷം തടവ്
ഇടുക്കി: പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് കോടതി 43 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43 കാരനെ ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി.വർഗ്ഗീസാണ് ശിക്ഷിച്ചത്. ഇതിനൊപ്പം 39000 രൂപ പിഴയും അടയ്ക്കണം.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചു വീട്ടിലെത്തിയ പ്രതി തനിച്ചുണ്ടായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി പ്രതിരോധിച്ചതോടെ ദേഹോപദ്രവം ഏൽപ്പിച്ചു. കാഞ്ഞാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ പതിനാലു സാക്ഷികളെയും 15 പ്രമാണങ്ങളെയും ഹാജരാക്കി.
വിവിധ വകുപ്പുകളിൽ ആകെ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്ത് വര്ഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചു വീട്ടിലെത്തിയ പ്രതി തനിച്ചുണ്ടായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി പ്രതിരോധിച്ചതോടെ ദേഹോപദ്രവം ഏൽപ്പിച്ചു. കാഞ്ഞാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ പതിനാലു സാക്ഷികളെയും 15 പ്രമാണങ്ങളെയും ഹാജരാക്കി.
വിവിധ വകുപ്പുകളിൽ ആകെ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്ത് വര്ഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.