വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്

കൊച്ചി| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (20:25 IST)
റയില്‍വേയുടെ വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് പരപ്പ കമ്മാടം കുളത്തിങ്കല്‍ ഷമീം എന്ന 32 കാരനാണ് എറണാകുളം നോര്‍ത്ത് പൊലീസിന്‍റെ വലയിലായത്.


കൊട്ടാരക്കര സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. റയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു ഇയാള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 37 ലക്ഷം രൂപ വാങ്ങിയതായി സമ്മതിച്ചു. ദേശീയ തലത്തിലെ കായിക താരങ്ങളുമായി ബന്ധമുണ്ടെന്നും അതുവഴി ജോലി വാങ്ങിത്തരാമെന്നുമായിരുന്നു ഇയാളുടെ തട്ടിപ്പു രീതി.

ഇതിനു മുമ്പ് തിരുവനന്തപുരത്ത് ഇതിനു സമാനമായ തട്ടിപ്പ് നടത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നോര്‍ത്ത് സി.ഐ പി.എസ്.ഷിജു, എസ്.ഐ എസ്.സനല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :