അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകൾ ഹനുമാൻസ്വാമിക്ക് സിന്ദൂരം ചാർത്തിയാൽ ?
- ചെന്നിത്തലയുടേത് കുബുദ്ധി, സർക്കാരിന്റെ സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമം; കോടിയേരി
- ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി; ബോട്ടിലുണ്ടായിരുന്ന ആറുപേരെക്കുറിച്ച് വിവരമില്ല
- ഭീതിയൊഴിയുന്നു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു, പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിലും കുറവ് വരുത്തി
- ‘എന്റെ രണ്ടാമത്തെ വീടിനെ രക്ഷിക്കൂ‘ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് മലയാളികളുടെ സുഡു
രക്ഷാപ്രവർത്തനങ്ങൾക്ക് ബോട്ട് വിട്ടുനൽകാത്ത നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു
സംസ്ഥാനത്തെ കനത്ത പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ട് വിട്ടുനൽകാതിരുന്ന നാലു ബോട്ട് ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദേശം നൽകി.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി രക്ഷാ പ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകൾക്കെതിരെ കർശന നടപടികൾ സ്വീക്കരിക്കാൻ നിർദേശം നൽകിയത്. സക്കറിയ ചെറിയാന്‍, സാലി, കുര്യന്‍, വര്‍ഗീസ് സോണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബോട്ട് ഡ്രൈവർമാരുടെ ലൈസൻസിന്റെ ആധികാരികത പരിശോധിക്കാൻ പോർട്ട് ഓഫീസർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസുകൾ അനധികൃതമയാണോ നേടിയത് എന്ന് പോർട്ട് ഓഫീസർ പരിശോധിക്കും. തേജസ് എന്ന് ബോട്ടിന്റെ ഉടമ സിബിയെ കുടി ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.