അനുബന്ധ വാര്‍ത്തകള്‍
- കൃഷിരീതി മാറി: കൊച്ചിയുടെ തെരുവോരങ്ങളിൽ വ്യാപകമായി കഞ്ചാവ് ചെടികൾ
- ലോക്കപ്പിലും, ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി നിർബന്ധമാക്കി സുപ്രീം കോടതിയുടെ ഉത്തരവ്; എല്ലാ ഏജൻസികൾക്കും ബാധകം
- ബുറേവി തീരംതൊട്ടു, വ്യാപക നാശനഷ്ടം, നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേയ്ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6316 പേര്‍ക്ക്; 5924 പേര് രോഗമുക്തി നേടി; 28 മരണം
- മുരിങ്ങയില ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഈ പ്രശ്നങ്ങളെ ഭയക്കേണ്ട, അറിയൂ !
കണ്ണൂരിൽ സ്വന്തം തോക്കിൽനിന്നും വെടിയേറ്റ് കർഷകൻ മരിച്ചനിലയിൽ
കണ്ണൂർ: കൃഷി നശിപ്പിയ്ക്കുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കാനായി സൂക്ഷിച്ചിരുന്ന തോക്കിൽനിന്നും വെടിയേറ്റ് കർഷകൻ മരിച്ചു. കണ്ണൂരിൽ ആലക്കോടാണ് സംഭവം. ഈ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. വടക്കുംകര മനോജ് എന്ന കർഷകനാണ് ഇന്നലെ രത്രൊയോടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സംഭവത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കൃഷിസ്ഥലത്തെ കാട്ടുപന്നികളുടെ ശല്യം തടയുന്നതിനാണ് ലൈസൻസ് ഇല്ലാത്ത തോക്ക് മനോജ് സൂക്ഷിച്ചിരുന്നത്. ഇന്നലെ രാത്രി എട്ടരയൊടെ വെടിയിച്ച കേട്ട അയൽക്കാർ ഓടിയെത്തിയപ്പോഴാണ് വെടിയേറ്റ് രക്തം വാർന്ന നിലയിൽ മനോജിനെ കണ്ടെത്തിയത്. വലത് നെഞ്ചിലാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. കഴിഞ്ഞ ദിവസം മനോജിന്റെ കൃഷിയിടത്തിലെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നന്നതായി നാട്ടുകാർ പറയുന്നു. പന്നികളെ തുരത്താൻ തോക്കെടുത്തപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയതാവാം എന്നാണ് വീട്ടുകാർ പറയുന്നത്.