കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങി മരിച്ചു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 14 ജൂലൈ 2024 (15:19 IST)
എറണാകുളം: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങി മരിച്ചു. വടക്കൻ പറവൂർ ഘണ്‌ഠകർണ്ണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് ശ്രീധരൻ (63), ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്.ഇരുവരും മാത്ര എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. കുറച്ചകലെ താമസിക്കുന്ന മകൾ വിദ്യ രാവിലെ ഇവരെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.
തുടർന്നു അയൽക്കാരോട് കാര്യം പറഞ്ഞു. അവർ ചെന്നു നോക്കിയപ്പോഴാണ് വനജ കഴുത്തിൽ ആഴമേറിയ മുറിവോടെ മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന നടന്ന അന്വേഷണത്തിൽ വിദ്യാധരനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

വനജ തൻ്റെ സ്വത്ത് തൻ്റെ സഹോദരിമാർക്ക് നൽകണം എന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വടക്കേക്കര സ്വദേശിയായ വിദ്യാധരൻ അടുത്തിടെയാണ് ഇവിടേക്ക് താമസം മാറ്റിയത്. ബസ് കണ്ടക്ടറായും മറ്റും ജോലി ചെയ്തിരുന്ന ഇയാൾ ഇപ്പോൾ സെക്യൂരിട്ടി ജീവനക്കാരനായി ജോലി നോക്കുകയാണ്. ഗാന്ധിമന്ദിരം റിട്ട. ജീവനക്കാരിയാണ് വനജ. ആലുവാ ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :