അനുബന്ധ വാര്‍ത്തകള്‍
- ടി20 ലോകകപ്പിന് ശേഷം കോലി കുട്ടിക്രിക്കറ്റിൽ നിന്നും വിരമിക്കും: പ്രവചനവുമായി ഷൊയേബ് അക്തർ
- തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ്ണവിലയില്‍ ഇടിവ്
- തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് തട്ടിയെടുക്കാൻ ശ്രമം, യുവാവിനെ ആക്രമിച്ച് കാറിൽ കടന്ന് കളഞ്ഞ 2 പേർ പിടിയിൽ
- ലോകജനജീവിതം തകിടം മറിച്ച കോവിഡ് മഹാമാരിയുടെ അവസാനം വിദൂരമല്ലെന്ന് ലോകാരോഗ്യ സംഘടന
- Stray Dogs Hotspots: കൊവിഡ് മാതൃകയിൽ സംസ്ഥാനത്ത് 14 ജില്ലകളിലായി 170 തെരുവുനായ ഹോട്ട്സ്പോട്ട്, കൂടുതൽ എണ്ണം തിരുവനന്തപുരത്ത്
കൈക്കൂലി : ഇ.പി.എഫ് ഉദ്യോഗസ്ഥന് മൂന്നു വർഷം തടവ് ശിക്ഷ
എറണാകുളം : കൈക്കൂലി കേസുമായി ബന്ധപ്പെട്ടു സി.ബി.ഐ കോടതി ഇ.പി.എഫ് ഉദ്യോഗസ്ഥന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചു. എറണാകുളം സബ് റീജിയണൽ ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ വി.പി.അബ്ദുൽ ലത്തീഫിനാണ് കോടതി മൂന്നു വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചത്.
കൊച്ചിയിയിലുള്ള ഒരു ആശുപത്രി മറ്റൊരു ആശുപത്രി ഗ്രൂപ്പിന് വിൽക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ പി.എഫ് സെറ്റിൽമെന്റ് നടത്താൻ ഒരു ലക്ഷം രൂപ ആവശ്യമേറ്റു. 2013 ലായിരുന്നു സംഭവം. കൈക്കൂലി നൽകിയില്ലെങ്കിൽ കൈമാറ്റം നടത്തില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആശുപത്രി ഉടമ പരാതി നൽകുകയും ചെയ്തു.
ഇതിനൊപ്പം ഇയാളെ കൈക്കൂലി സംബന്ധിച്ച് കെണിയൊരുക്കുകയും ചെയ്തു. ഇയാൾ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐ പിടികൂടുകയും ചെയ്തു. എന്നാൽ ഇതിനിടെ പരാതിക്കാരനായ ആശുപത്രി ഉടമ ഇടയ്ക്ക് കൂറുമാറി. എങ്കിലും സാഹചര്യ തെളിവുകൾ പരിഗണിച്ചു സി.ബി.ഐ കോടതി ജഡ്ജി കെ.കമനീസ് ശിക്ഷ വിധിക്കുകയും ചെയ്തു.