അനുബന്ധ വാര്‍ത്തകള്‍
- ഞായറാഴ്ച്ച പൂർണ്ണ അവധി: കടകൾ തുറക്കുകയോ, വാഹനങ്ങൾ പുറത്തിറക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി
- ജനത കർഫ്യൂ: ഞായറാഴ്ച്ചത്തെ 3,700 ട്രെയിൻ സർവീസുകൾ റദ്ദാക്കി
- ആശങ്കയുണർത്തി കൂടുതൽ രോഗികൾ, ഇന്ന് 62 പേർക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചവരിൽ 7 ആരോഗ്യപ്രവർത്തകർ
- പാലക്കാട് ജില്ലയിൽ ഇന്ന് 19 പേർക്ക് കൊവിഡ്
- വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള ഗതാഗത സൗകര്യം ഉള്‍പ്പെടെയുള്ളവ ഒരുക്കേണ്ടത് അധ്യാപകര്‍: വിദ്യാഭ്യാസമന്ത്രി
ഈദുൽ ഫിത്വർ: ഞായറാഴ്‌ചത്തെ പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ച് സർക്കാർ
ഈദുൽ ഫിത്വർ പ്രമാണിച്ച് ഞായറാഴ്ച്ചത്തെ സമ്പൂർണ ലോക്ക്ഡൗണിന് സംസ്ഥാന സർക്കാർ ഇളവുകൾ അനുവ്വദിച്ചു.ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് മെയ് 23 ലേക്ക് മാത്രമായി ഇളവുകൾ നൽകിയിരിക്കുന്നത്.
ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ബേക്കറി,ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ,വസ്ത്രക്കടകൾ, മിഠായിക്കടകൾ എന്നിവയ്‌ക്ക് ഞായറാഴ്‌ച രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴ് മണിവരെ പ്രവർത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും.ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർ ജില്ലാ യാത്രകൾ നടത്താനും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.എന്നാൽ സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.