അനുബന്ധ വാര്ത്തകള്
- യു ജി സി നിർത്തലാക്കാനുള്ള ബി ജെ പിയുടെ നീക്കം കാവിവൽകരണത്തിന്റെ ഭാഗം, മറ്റൊരു ലക്ഷ്യം വാണിജ്യവൽക്കരണവും: മുഖ്യമന്ത്രി
- നടിമാരുടെ രാജിയ്ക്ക് ശേഷം അമ്മയുടെ പേര് മാറ്റി!
- 'അമ്മ'യ്ക്ക് ആദരാഞ്ജലികൾ; മോഹൻലാലിന്റെ വീട്ടിലേക്ക് യൂത്ത്കോൺഗ്രസ്സ് മാർച്ച്
- മുൻവിധികളുടെ അടിസ്ഥാനത്തിൽ ദിലീപ് കുറ്റക്കാരനെന്ന് പറഞ്ഞുനടക്കേണ്ട കാര്യമില്ല; ദിലീപിനെ ഫിയോക്കിൽ നിന്നും പുറത്താക്കില്ലെന്ന് ജനറൽ സെക്രട്ടറി
- അമ്മയിൽ ഏത് എം എൽ എയും എംപിയുമുണ്ടെങ്കിലും സർക്കാർ ഇരക്കൊപ്പം തന്നെ: കടകംപള്ളി സുരേന്ദ്രൻ
ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിനെ അനുകൂലിച്ച സംഭവത്തിൽ മുകേഷിനോടും ഗണേഷിനോടും സി പി എം വിശദിക്കരണം തേടില്ല
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയിൽ നിന്നും പുറത്താക്കിയ ദിലീപിന്റെ വീണ്ടും തിരിച്ചെടുക്കുന്നതിനെ അനുകൂലിച്ച ഇടത് എം എൽ എമാരായ മുകേഷിനോടും ഗണേഷ് കുമാറിനോടും സി പി എം വിശദികരണം തേടില്ല. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇരുവരോടും വിശദീകരണം തേടേണ്ടതില്ല എന്ന് വെള്ളിയാഴ്ച ചേർന്ന സസ്ഥാന കമ്മറ്റി യോഗത്തിൽ തീരുമാനമെടുത്തു.
വിഷയത്തിൽ സി പി എം എംഎൽഎമാർ കൂടിയായ അമ്മ അംഗങ്ങൾ സംഭവത്തിൽ നിരുത്തരവാദപരമായ നിലാപാടാണ് സ്വീകരിച്ചത് എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. സാഹചര്യത്തിലാണ് സംസ്ഥാന കമ്മറ്റി യോഗത്തിൽ ഇത് ചർച്ചയായത്. അമ്മ അംഗങ്ങളായ എം എൽ എമാരുടെ നിലപാട് സർക്കാരിന്റെ നിലപാടല്ല എന്ന് സി പി എം വിശദികരണം നൽകുകയും ചെയ്തിരുന്നു.
സംഭവത്തിൽ ഇടത് എം എൽ എമാരെ വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രൂക്ഷമായ ഭാഷയിൽ വിന്മർഷിച്ചിരുന്നു. വിഷയത്തിൽ ജന പ്രതിനിധികൾ ഔചിത്യ ബോധം കാട്ടേണ്ടിയിരുന്നു എന്നും. പ്രശ്നത്തെ അവധാനതയോടെ കാണാൻ ഇവർക്കായില്ലെന്നുമായിരുന്നു വനിത കമ്മീഷൻ അധ്യക്ഷയുടെ വിമർശനം.