അനുബന്ധ വാര്‍ത്തകള്‍
- സിനിമ നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ ആടുമോഷണം പതിവാക്കി; നടന്മാര് അറസ്റ്റില്‍
- ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൻ ജയിലിലേക്ക്: 25 വരെ റിമാൻഡിൽ, ജാമ്യാപേക്ഷ 18ന് പരിഗണിക്കും
- ബോളിവുഡ് താരം അർജുൻ രാംപാലിന്റെ വീട്ടിൽ എൻസിബി റെയ്ഡ്
- ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗം: അര്‍ണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി
- ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: എംഎല്‍എ എംസി കമറുദീനെ അറസ്റ്റുചെയ്‌തു
മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബി അറസ്റ്റ് ചെയ്‌തു
ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) അറസ്റ്റുചെയ്‌തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍.സി.ബി അധികൃതര്‍ അറസ്റ്റു രേഖപ്പെടുത്തിയത്. നിലവിലുള്ള കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.
രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റില്‍ എന്‍.സി.ബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്. ബിനീഷ് കോടിയേരിയുടെ സുഹൃത്തും കേസിൽ രണ്ടാം പ്രതിയുമായ അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായതെന്നാണ് സൂചന. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബിനീഷിനെ എൻസിബി ഓഫീസിലേക്ക് ചോദ്യംചെയ്യലിനായി കോണ്ടുപോകും.ബിനീഷ് കൊടിയേരിയും അനൂപ് മുഹമ്മദും ലഹരി മരുന്ന് ഇടപാടുകള്‍ നടത്തുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം