അനുബന്ധ വാര്ത്തകള്
- 'അവർ അസ്വസ്ഥരാണ്': ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരില്ലെന്ന് അഭിരാമി
- മുഹമ്മദിൻസിനെ അവരുടെ തട്ടകത്തിൽ കീഴടക്കി ബ്ലാസ്റ്റേഴ്സ്, നിയന്ത്രണം വിട്ട് കാണികൾ, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പിയേറ്
- ഒരു വിവാഹം കൂടി കഴിക്കണമെന്ന് ബാല: അമൃതയായിരുന്നു ശരിയെന്ന് ആരാധകർ, എലിസബത്തിന് സംഭവിച്ചതെന്ത്?
- സ്റ്റാർ സിംഗർ സീസൺ 9 കിരീടം ചൂടി അരവിന്ദ്: എന്തിനാണ് ഈ പ്രഹസനം? അർഹത മറ്റൊരാൾക്ക്? ചാനലിനെതിരെ പ്രേക്ഷകർ
- കൈക്കൂലി : ഇടുക്കി ഡിഎംഒയ്ക്കൊപ്പം പിടിയിലായ ഡ്രൈവർ രാഹുൽ രാജിന്റെ അക്കൗണ്ടിൽ എത്തിയത് 2 കോടി
എറ്റിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടു പോയ പണം അക്രമികൾ മുളകുപൊടി വിതറി തട്ടിയെടുത്തു, പരാതിയിൽ പുതിയ ട്വിസ്റ്റ്
കോഴിക്കോട് : എറ്റി എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടു പോയ പണം അക്രമികൾ മുളകുപൊടി വിതറി തട്ടിയെടുത്തു എന്ന പരാതിയിൽ വൻ ട്വിസ്റ്റ്' അന്വേഷണത്തിനൊടുവിൽ പരാതിക്കാരനും കൂട്ടാളിയും പിടിയിലായി. പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്ന് പൊലീസ് കണ്ടെത്തി .പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്.ആദ്യം 25 ലക്ഷം എന്നായിരുന്നു എങ്കിലും ഇപ്പോൾ അത്72 ലക്ഷം നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. ATM കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ചാണ് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നതായാണ് പരാതി.
സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്.യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണു എന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നു എന്നുമായിരുന്നു മൊഴി.