കൊഴിഞ്ഞുപോക്ക്‌ തടയാന്‍ സിപിഎം അക്രമം തുടരുന്നു

ആലപ്പുഴ| jibin| Last Modified ബുധന്‍, 7 മെയ് 2014 (17:19 IST)
പാര്‍ട്ടിയില്‍ നിന്നുള്ള അണികളുടെ കൊഴിഞ്ഞുപോക്ക്‌ വര്‍ധിച്ച സാഹചര്യത്തില്‍ ആക്രമ പരമ്പരകള്‍ നടത്തി അണികളെ പിടിച്ചുനിര്‍ത്താന്‍ കുട്ടനാട്ടില്‍ സിപിഎം നേതൃത്വം ശ്രമം തുടങ്ങി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ എടത്വായില്‍ സഹോദരങ്ങളായ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ നടന്ന അക്രമം.

പള്ളിപ്പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ കച്ചവടം നടത്തിയിരുന്ന മാമ്പുഴക്കരി സ്വദേശികളായ സജീവ്‌, സന്തോഷ്‌ എന്നിവരെ ജനങ്ങളുടെ മുന്നില്‍ വച്ചാണ്‌ സിപിഎം ഗുണ്ടാസംഘം അക്രമിച്ചത്‌. ഒരുവര്‍ഷം മുമ്പും രാമങ്കരിക്ക്‌ സമീപം സജീവിനെ സിപിഎമ്മുകാര്‍ വെട്ടിയിരുന്നു.

മാമ്പുഴക്കരി പ്രദേശത്ത്‌ സജീവിന്റെ നേതൃത്വത്തില്‍ നിരവധി സിപിഎമ്മുകാര്‍ ബിജെപിയിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലും അണിചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ സജീവിനെയും സഹോദരനെയും ഇല്ലായ്മ ചെയ്യാന്‍ സിപിഎം രാമങ്കരി എല്‍സി സെക്രട്ടറി രാജേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിവരികയാണ്‌. ഇതിന്റെ ഭാഗമായാണ്‌ എടത്വായില്‍ നടന്ന ആസൂത്രിത അക്രമം. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ നേതൃത്വത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്‌.

ഒരു വര്‍ഷം മുമ്പ്‌ രാമങ്കരി വേഴപ്ര പാലത്തില്‍ വെച്ച് ബിജെപി, ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പൊലീസിന്റെ മുന്നില്‍ വെച്ച് വെട്ടിയിരുന്നു. രാമങ്കരി, വേഴപ്ര, മാമ്പുഴക്കരി തുടങ്ങിയ പ്രദേശങ്ങളിലെ ബിജെപി, ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ സിപിഎമ്മിന്റെ വധഭീഷണി നിലവിലുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :