അനുബന്ധ വാര്‍ത്തകള്‍
- പിഎസ്‌സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ എന്നായി, പരിഹാസവുമായി കെ സുരേന്ദ്രൻ
- പ്രതിഷേധകര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല: വിവാദ സര്‍ക്കുലര്‍ ഇറക്കി ബീഹാര്‍
- ദേശീയ പണിമുടക്കിൽ ജോലിചെയ്യാത്തവർക്ക് ശമ്പളം, സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്
- കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച് മണിക്കൂറുകള്‍ക്കു ശേഷം മരണപ്പെട്ട യുവാവിന്റെ ഭാര്യക്ക് ജോലി വാഗ്ദാനവുമായി മുനിസിപ്പാലിറ്റി
- നിയമസഭാ തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ 30നകം ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ നടപടി
സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ വിവിധ വകുപ്പുകളില്‍ സ്ഥിരപ്പെടുത്തിയത് 456 പേരെ
സംസ്ഥാനത്ത് പിൻവാതിൽ നിയമനം വഴി മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയെന്ന് റിപ്പോര്‍ട്ടുകള്‍. ധന-നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്ന്കൊണ്ടാണ് നിയമനമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.കേരളത്തിൽ ലക്ഷക്കണക്കിന് പേർ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ തൊഴിൽ കാത്ത് കിടക്കുമ്പോഴാണ് സർക്കാരിന്റെ പിൻവാതിൽ നിയമനമെന്നും ആരോപണമുയരുന്നു.
24-12-2020 ലെ മന്ത്രിസഭായോഗത്തിൽ 4,441 -ാം ഇനമായി വന്നിട്ടുള്ളതിൽ സ്ഥിരപ്പെടുത്തിയത് 10 പേരെയാണ്. പത്ത് പേരെയാണ്. ഫോറസ്ററ് ഇൻഡസ്ട്രീസിൽ മൂന്ന് പേരെയും, കെൽട്രോണിൽ 296 പേരെയും, കേരളാ ബ്യൂറോ ഇൻഡസ്ട്രിയൽ പ്രമോഷണിൽ ആറ് പേരെയും, ഭൂജലവകുപ്പിൽ 25പേരെയും, സി-ഡിറ്റിൽ 114 പെരയുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.