28000 ലൈംഗികത്തൊഴിലാളികള്‍ കേരളത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി| WEBDUNIA|
WD
WD
കേരളത്തില്‍ ഏകദേശം 28000 ലൈംഗികത്തൊഴിലാളികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ പുതിയ കണക്ക്.

തെരുവുകളിലും ലോഡ്ജുകളിലും തൊഴില്‍ കേന്ദ്രമാക്കി ജീവിതം തള്ളിനീക്കുന്നവരുടെ കണക്കുകളാണ് ഇത്. എന്നാല്‍ വലിയ മുന്തിയിനം ഹോട്ടലുകളില്‍ നടത്തുന്ന വ്യഭിചാരത്തിന്റെ കണക്കുകള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എച്ച്‌ഐവി ബാധിതരെ കണ്ടെത്താനുള്ള സൊസൈറ്റിയുടെ സര്‍വ്വേയിലാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്.

ഇപ്പോള്‍ ലൈംഗികത്തൊഴിലാളികളില്‍ എച്ച്‌ഐവി രോഗാണു വളരെ കുറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടിലുണ്ട്. ശക്തമായ ബോധവത്കരണവും ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗവുമാണ് ഒരു പരിധി എച്ച്‌ഐവി ബാധിതരെ സൃഷ്ടിക്കാതിരിക്കാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലൈംഗികത്തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും 30 വയസിനും 50 വയസിനടയിലുള്ളവരാണ്. 100 രൂപ മുതല്‍ 500 രൂപ വരെയാണ് ഇവരുടെ പ്രതിഫലം. സ്വവര്‍ഗരതിക്കാരായ 20317 പുരുഷന്മാരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :