108 ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ കേസ്

108 ആംബുലന്‍സ്, നരേന്ദ്രമോഡി, വയലാര്‍ രവി, സച്ചിന്‍ പൈലറ്റ്, ഷാഫി മേത്തര്‍
ജയ്പുര്‍| Last Updated: ബുധന്‍, 11 ജൂണ്‍ 2014 (11:19 IST)
108 ആംബുലന്‍സ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയ്ക്കെതിരെ പൊലീസ് കേസെടുത്തു. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഉപദേഷ്ടാവ് ഷാഫി മേത്തറെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്, മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാന്‍ മുന്‍ ആരോഗ്യമന്ത്രി എ എ ഖാന്‍, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുന്‍ ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ പങ്കജ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട് 2.56 കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് പരാതി. സികിറ്റ്‌സാ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന് ആംബുലന്‍സ് സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ തുക അധികം നല്‍കിയെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. സികിറ്റ്‌സാ ഹെല്‍ത്ത് കെയറിന് അനുമതി നല്‍കിയ നടപടിയില്‍ വ്യക്തതയില്ലെന്നും പരാതിയില്‍ പറയുന്നു.

കേസ് അന്വേഷണത്തിന്‍റെ ചുമതല സി ബി സി ഐ ഡി വിഭാഗത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :