അനുബന്ധ വാര്‍ത്തകള്‍
- നാട്ടിൽ ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല, ക്രൗഡ് ഫണ്ടിംഗ് നിരീക്ഷിക്കണമെന്ന് ഹൈക്കോടതി
- സ്ത്രീധന നിരോധന നിയമത്തിൽ നിയമഭേദഗതി: ഹർജി ഇന്ന് പരിഗണിക്കും
- വിസ്മയ കേസ്: എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍
- ട്രൂ കോളർ ഡേറ്റ ചോർത്തുന്നു: കേന്ദ്രത്തിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്
- കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്ക്കുമ്പോള് മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ല: ചൊവ്വാഴ്ചക്കകം വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശം
സ്വകാര്യതാ നയം ഉടനെയില്ല: അംഗീകരിക്കാത്തവരുടെ സേവനം തടയില്ലെന്നും വാട്‌സ്ആപ്പ്
പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചിരിക്കുകയാണെന്ന് വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും വാട്‌സ്ആപ്പിന്റെ സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കൾക്ക് സേവനം നഷ്ടമാവില്ലെന്നും വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു.
സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്‍ നേരത്തെ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് കമ്പനിയുടെ ആവശ്യം ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാട്‌സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്.