അനുബന്ധ വാര്‍ത്തകള്‍
- എനിക്കും ഇപ്പോൾ റോയൽ ഫീൽ കിട്ടി, സഞ്ജുവിന് ആശംസകളുമായി ടൊവിനോയും
- രാജസ്ഥാനെ നയിക്കാന്‍ മലയാളി പയ്യന്; ഐപിഎല്ലില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം
- വിരാട് ഭായിയിൽ നിന്നും പഠിച്ചത് രാജസ്ഥാനിൽ നടപ്പിലാക്കും: നയം വ്യക്തമാക്കി സഞ്‍ജു സാംസൺ
- നായകനായതിന് പിന്നാലെ കോലിയും രോഹിത്തും ധോണിയും വിളിച്ച് അഭിനന്ദിച്ചു: സഞ്‍ജു സാംസൺ
- ലോകകപ്പ് സംഘത്തിൽ കൂടുതൽ കളിക്കാരെ ഉൾപ്പെടുത്താമെന്ന് ഐസിസി സമിതി, സഞ്ജുവിന് സാധ്യത തെളിയുന്നു
ഇതാ നായകൻ സഞ്‍ജു, സെഞ്ച്വറിപ്പോരാട്ടം വിഫലമായെങ്കിലും തുടക്കം കസറി !
സഞ്‍ജു സാംസൺ എന്ന രാജസ്ഥാൻ നായകന് മുന്നിൽ അവസാന പന്തുവരെ പതറിയ പഞ്ചാബ് ഒടുവിൽ വിജയം കണ്ടെത്തിയെങ്കിലും അതിൽ അഭിമാനിക്കാൻ വകയൊന്നുമില്ല. തോറ്റതിന്റെ നിരാശ സഞ്‍ജുവിൻറെ മുഖത്ത് കണ്ടെങ്കിലും അദ്ദേഹത്തിൻറെ വീരോചിതമായ ബാറ്റിങ് പ്രകടനത്തെ എതിരാളികൾ പോലും ബഹുമാനത്തോടെയാണ് കണ്ടത്.
63 പന്തുകളിൽ 119 റൺസെടുത്ത സഞ്‍ജു ഇന്നിംഗ്സിൻറെ അവസാന പന്ത് സിക്‌സർ പറത്താൻ ശ്രമിക്കവെ ബൗണ്ടറി ലൈനിൽ ദീപക് ഹൂഡ പിടിച്ച് പുറത്താകുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 221 റൺസ് എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയപ്പോൾ സഞ്‍ജുവിൻറെ പോരാട്ട മികവിൽ രാജസ്ഥാന് 217 റൺസ് എടുക്കാൻ കഴിഞ്ഞുള്ളൂ.
പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്‍ജു സാംസൺ മാറി.