അനുബന്ധ വാര്‍ത്തകള്‍
- Rajasthan Royals: സഞ്ജു, ഞാന്‍ ക്യാച്ച് പിടിച്ചത് കണ്ടോ എന്ന് ആവേശ്, ഗ്ലൗസൂരി നല്കി സാംസണ്, ഈ ടീം വേറെ വൈബാണ്
- Sunil Narine: സഞ്ജു ഒന്ന് മാറി നിൽക്കണം, ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മാസ് എൻട്രി നടത്തി സുനിൽ നരെയ്ൻ, ലിസ്റ്റിൽ ബട്ട്ലർ എട്ടാമത്
- 20 ഓവറും ജോസേട്ടനുണ്ടെങ്കിൽ ഞങ്ങൾക്കെന്ത് പേടിക്കാൻ, ജോസേട്ടനെ പ്രശംസകൊണ്ട് മൂടി സഞ്ജു
- അത് ബട്ലര് അല്ല, കളി ജയിക്കുമെന്ന് തോന്നിപ്പിച്ചത് മറ്റൊരു താരം, തുറന്നുപറഞ്ഞ് സഞ്ജു സാംസണ്
- Rajasthan Royals: 'എടാ മോനേ സഞ്ജു, ജോസേട്ടന് ഉണ്ടെടാ'; പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി രാജസ്ഥാന്
Sanju Samson: ജയിച്ചതൊക്കെ ശരി തന്നെ, പക്ഷേ അശ്വിനെ വെച്ചുള്ള ചൂതാട്ടം മണ്ടത്തരം; സഞ്ജുവിനോട് രാജസ്ഥാന് ആരാധകര്‍
11 പന്തില്‍ എട്ട് റണ്‍സെടുത്താണ് അശ്വിന് പുറത്തായത്. നേടിയത് ഒരു ബൗണ്ടറി മാത്രം
Sanju Samson: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ജയിച്ചെങ്കിലും രാജസ്ഥാന് നായകന് സഞ്ജു സാംസണ് ആരാധകരുടെ വിമര്‍ശനം. രവിചന്ദ്രന്‍ അശ്വിനെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറ്റിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 190 ന് പുറത്തുള്ള വലിയ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ ഒരിക്കലും ഇങ്ങനെയൊരു മണ്ടത്തരം ചെയ്യരുതെന്നാണ് ആരാധകരുടെ പക്ഷം. നായകന് സഞ്ജു സാംസണും പരിശീലകന് കുമാര്‍ സംഗക്കാരയും ബാറ്റിങ് ഓര്‍ഡറില്‍ നടത്തുന്ന പല പരീക്ഷണങ്ങളും ടീമിന് തിരിച്ചടിയാകുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ഒന്‍പതാം ഓവറിലാണ് അശ്വിന് ക്രീസിലെത്തുന്നത്. ഹാര്‍ഡ് ഹിറ്റര്‍മാരായ ഷിമ്രോണ്‍ ഹെറ്റ്മയറിനും റോവ്മന്‍ പവലിനും മുന്‍പ് ആറാമനായാണ് അശ്വിന് ബാറ്റ് ചെയ്യാനെത്തിയത്. ഒന്‍പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രാജസ്ഥാന് നാല് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടിയിരുന്നു. 66 ബോളില്‍ 113 റണ്‍സ് കൂടി വേണമായിരുന്നു രാജസ്ഥാന് അപ്പോള്‍ ജയിക്കാന്‍. ജയിക്കാന്‍ ആവശ്യമായ റണ്‍സും ബോളും തമ്മിലുള്ള വ്യത്യാസം 47 ആയിരുന്നു.
11 പന്തില്‍ എട്ട് റണ്‍സെടുത്താണ് അശ്വിന് പുറത്തായത്. നേടിയത് ഒരു ബൗണ്ടറി മാത്രം. അശ്വിന് പുറത്തായ സമയത്ത് രാജസ്ഥാന് വേണ്ടിയിരുന്നത് 47 പന്തില്‍ 103 റണ്‍സ്. അപ്പോഴേക്കും ജയിക്കാന്‍ ആവശ്യമായ റണ്‍സും ബോളും തമ്മിലുള്ള 54 ആയി ഉയര്‍ന്നു. വലിയ സ്കോറുകള്‍ പിന്തുടരുമ്പോള് അശ്വിനെ വിക്കറ്റ് സംരക്ഷിക്കാനായി ഇറക്കുന്നത് ബോളുകള്‍ പാഴാകാന്‍ കാരണമാകുമെന്നും അതുകൊണ്ട് അശ്വിനെ വെച്ചുള്ള ചൂതാട്ടം അവസാനിപ്പിക്കണമെന്നുമാണ് ആരാധകര്‍ക്ക് സഞ്ജുവിനോട് പറയാനുള്ളത്.