ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 262 കോടി രൂപ മുടക്കിയ ബിഷപ്പിനെ താല്‍ക്കാലികമായി പുറത്താക്കി

വത്തിക്കാന്‍ സിറ്റി| WEBDUNIA| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2013 (12:27 IST)
PRO
31 ദശലക്ഷം യൂറോ ( 262ഓളം കോടി ) മുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ച ജര്‍മന്‍ ബിഷപ്പിനെ വത്തിക്കാന്‍ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്.

ആഡംബരത്തിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റിനെതിരെയാണ് നടപടി. കുറച്ചുകാലത്തേക്ക് അദ്ദേഹം മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന് വത്തിക്കാനില്‍നിന്നുള്ള ഉത്തരവില്‍ പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയെ രണ്ടുദിവസം മുമ്പ് ബിഷപ്പ് സന്ദര്‍ശിച്ചിരുന്നു. 12 ലക്ഷത്തിന്റെ ബാത്ത്ടബും 21 ലക്ഷത്തിന്റെ സമ്മേളനമേശയുമാണ് ബിഷപ്പിന്റെ ആഡംബര കൊട്ടാരത്തില്‍ സജ്ജീകരിച്ചിരുന്നത്. ബിഷപ്പിനെ പുറത്താക്കണമെന്നാണ് ആവശ്യമുയരുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :