ഒർലാൻഡോ നിശാക്ലബിലെ വെടിവെയ്പ്പില്‍ നിന്ന് ഭൂരിഭാഗം പേരെയും രക്ഷിച്ചത് ഇന്ത്യന്‍ വംശജന്‍

യു എസിലെ ഒര്‍ലാന്‍ഡോയില്‍ നിശാക്ലബില്‍ നടന്ന വെടിവെയ്പ്പില്‍ നിന്ന് നിരവധി ജീവനുകള്‍ രക്ഷിച്ചത് ഇന്ത്യന്‍ വംശജനാണെന്ന് മറീൻ കോർപ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട്

വാഷിങ്ങ്ടന്, ഒർലാൻഡോ, വെടി, ഇന്ത്യ washington, orlando, shoot, india
വാഷിങ്ങ്ടന്| സജിത്ത്| Last Modified ശനി, 18 ജൂണ്‍ 2016 (07:50 IST)
യു എസിലെ ഒര്‍ലാന്‍ഡോയില്‍ നിശാക്ലബില്‍ നടന്ന വെടിവെയ്പ്പില്‍ നിന്ന് നിരവധി ജീവനുകള്‍ രക്ഷിച്ചത് ഇന്ത്യന്‍ വംശജനാണെന്ന് മറീൻ കോർപ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു‍. യു എസ് നാവികസേനാ ഉദ്യോഗസ്ഥനായ ഇന്ത്യന്‍ വംശജന്‍ ഇമ്രാന്‍ യൂസഫാണ് നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

വെടിവയ്പ്പു നടന്ന പൾസ് നൈറ്റ്ക്ലബിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു യൂസഫ്. അഫ്ഗാനിസ്ഥാനിലെ സൈനിക പരിചയമാണ് ആളുകളെ രക്ഷിക്കാൻ സഹായകമായതെന്ന് യൂസഫ് പറഞ്ഞു.
അക്രമി ക്ലബിൽ പ്രവേശിച്ച് ആക്രമണം തുടങ്ങിയപ്പോൾ എല്ലാവരോടും മാറാനും വാതിൽ തുറക്കാനും താന്‍ ആവശ്യപ്പെട്ടു. എന്നാൽ പേടികാരണം ആരും മാറാൻ തയാറായില്ലെന്നും യൂസഫ് വ്യക്തമാക്കി.

രണ്ടു വഴികളേ തന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ മരണത്തിനായി കാത്തിരിക്കുക അല്ലെങ്കിൽ തന്നെക്കൊണ്ടു കഴിയുന്ന വിധത്തില്‍ പ്രവർത്തിക്കുക. തുടര്‍ന്ന് താന്‍ പിന്‍‌വശത്തേക്ക് ചാടി അവിടെയുള്ള വാതില്‍ തുറന്ന് കഴിയുന്നത്ര ആളുകളെ പുറത്തിറക്കി. എഴുപതോളം പേരെ രക്ഷിക്കാന്‍ തനിക്ക് സാധിച്ചു. യൂസഫ് പറയുന്നു.

കഴിഞ്ഞ മാസമാണ് നാവികസേനയിൽനിന്ന് യൂസഫ് രാജിവച്ചത്. ഇന്ത്യയിൽനിന്ന് കുടിയേറിയ യൂസഫിന്റെ കുടുംബം ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :