അനുബന്ധ വാര്‍ത്തകള്‍
- സഹതാരത്തിൻ്റെ കാമുകിയുമായി ലൈംഗികചുവയോടെ ചാറ്റിംഗ്, കുരുക്കിലായി പാക് നായകൻ ബാബർ അസം
- ഗ്യാലറിയിൽ ആളില്ലാത്തതെന്ത്, ചോദ്യവുമായി ദ്രാവിഡും: ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ
- ഉത്തരേന്ത്യയിൽ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം രേഖപ്പെടുത്തി, തണുത്ത് വിറച്ച് ഡൽഹി
- ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ, എതിരാളികൾ ഇംഗ്ലണ്ട്
- ഗ്രീൻ ഫീൽഡ് റൺ പറുദീസയൊരുക്കുമോ? ഇന്ത്യ- ലങ്ക മൂന്നാം ഏകദിനം ഇന്ന്
ഇന്ത്യയുമായുള്ള യുദ്ധങ്ങൾ സമ്മാനിച്ചത് ദാരിദ്ര്യം മാത്രമെന്ന് പാക് പ്രധാനമന്ത്രി
ഇന്ത്യയുമായി ഉണ്ടായ മൂന്ന് യുദ്ധങ്ങൾ തങ്ങൾക്ക് നൽകിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഞങ്ങൾ പാഠം പഠിച്ചു. യഥാർഥ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യയും പാകിസ്ഥാനും അയൽരാജ്യങ്ങളാണ്. സമാധാനപരമായി പുരോഗതിയിലേക്ക് ഇരു രാജ്യങ്ങളും മുന്നേറണമോ അതോ തർക്കിച്ച് സമയവും സമ്പത്തും നഷ്ടപ്പെടുത്തണോ എന്നത് തീരുമാനിക്കണം. ഇരു രാജ്യങ്ങളും അണുവായുദ്ധങ്ങളുള്ള രാജ്യങ്ങളാണ്. ഒരു യുദ്ധം ഇനിയുണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ജീവനോടെയുണ്ടാകുകയെന്നും ഷഹബാസ് ഷെരീഫ് ചോദിച്ചു.