അനുബന്ധ വാര്‍ത്തകള്‍
- റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്ഡില് ആദ്യമായി കൊതുകുകളെ കണ്ടെത്തി
- തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും
- എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്
- വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി
- കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം
പുടിന് നെറികേട് കാട്ടി: രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക
കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം.
രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം. ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് നെറികേട് കാണിച്ചു എന്ന് ആരോപിച്ചാണ് ഈ നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. നേരത്തെ നടത്താനിരുന്ന ട്രംപ്- പുടിന് ഉച്ചകോടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് പിന്മാറിയിരുന്നു.
ഫലിക്കാത്ത കാര്യത്തിനായി ചര്‍ച്ച നടത്തി സമയം കളയാന്‍ ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതിന് പിന്നാലെയാണ് റഷ്യയുടെ എണ്ണ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നത്. യുക്രൈന്- റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.
ഈ നടപടി റഷ്യതിരെ തങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ ഉപരോധങ്ങളില്‍ ഒന്നാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. യുക്രൈന് യുദ്ധത്തില്‍ റഷ്യക്ക് സാമ്പത്തിക സഹായം നല്കുന്ന ഏറ്റവും വലിയ എണ്ണ കമ്പനികള്‍ക്കാണ് തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നും സെക്രട്ടറി പറഞ്ഞു.