മ്യാന്‍‌മര്‍ കൂട്ടക്കുരുതി: ക്രൂരത തുടര്‍ന്ന് സൈന്യം, നടുങ്ങി ലോകരാജ്യങ്ങള്‍

ജോണ്‍സി ഫെലിക്‍സ്| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (08:06 IST)
മ്യാന്‍‌മറില്‍ സൈന്യം ക്രൂരത തുടരുകയാണ്. സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ ശനിയാഴ്‌ച 114 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റുമരിച്ചയാളുടെ സംസ്‌കാര ചടങ്ങിന് നേരെയും ഞായറാഴ്‌ച സൈന്യം വെടിവയ്പ്പ് നടത്തി.

ഇതുവരെ 440 പേര്‍ സൈനിക ക്രൂരതയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ആങ് സാങ് സ്യൂചിയുടെ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തതുമുതല്‍ ഈ ക്രൂരത അരങ്ങേറുകയാണ്.

സൈന്യത്തിന്‍റെ ആക്രമണങ്ങളില്‍ സാധാരണക്കാരായ നാട്ടുകാരും കുട്ടികളും കൊല്ലപ്പെടുന്നു. ഇതിനെതിരെ ലോകരാഷ്‌ട്രങ്ങള്‍ ശക്‍തമായി രംഗത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :