പോപ് ഇതിഹാസം രതിവൈകൃതങ്ങള്‍ക്ക് അടിമയോ ?; മൈക്കല്‍ ജാക്‍സന്റെ സ്വകാര്യ പോണ്‍ ശേഖരം പുറത്ത്

കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും റെയ്‌ഡില്‍ കണ്ടെടുത്തു

മൈക്കല്‍ ജാക്‍സണ്‍ , പോണ്‍ ശേഖരം , പോണ്‍ വീഡിയോ , ജാക്‍സണ്‍ സ്വവര്‍ഗരതി
ന്യൂയോര്‍ക്ക്| jibin| Last Modified ബുധന്‍, 22 ജൂണ്‍ 2016 (15:25 IST)
അന്തരിച്ച പോപ് ഇതിഹാസം മൈക്കല്‍ ജാക്‍സണ്‍ രതിവൈകൃതങ്ങള്‍ക്ക് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2003ല്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ റെയ്‌ഡില്‍ കണ്ടെടുത്ത ആയിരക്കണക്കിന് പോണ്‍ വീഡിയോകള്‍ പുറത്തു വന്നതില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്.

മൈക്കല്‍
ജാക്‍സന്റെ സ്വകര്യ കളക്ഷനില്‍ നിന്നാണ് കുട്ടികളുടേത് അടക്കമുള്ള പോണ്‍ വീഡിയോകള്‍ പൊലീസ് കണ്ടെടുത്തത്. കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും റെയ്‌ഡില്‍ കണ്ടെടുത്തു. പുരുഷന്മാരുടെ രതി വൈകൃതങ്ങളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പോണ്‍ വീഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

1800കളില്‍ ജീവിച്ചിരുന്ന ആണ്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും ജാക്‍സന്റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്നു. പതിമൂന്നുകാരനായ ഗാവിന്‍ അര്‍വിസോ എന്ന ബാലനെ ജാക്‍സണ്‍ സ്വവര്‍ഗരതിക്ക് ഉപയോഗിച്ചിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് 2003ല്‍ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്‌ഡ് നടന്നത്. ഗാവിന്‍ അര്‍വിസോയെ കൂടാതെ നിരവധി കുട്ടികളും ഇതേ പരാതിയുമായി ഇതിഹാസത്തിനെതിരെ രംഗത്തുവന്നത്.

അതേസമയം, ചിത്രങ്ങളില്‍ ഭൂരിപക്ഷവും ജാക്‍സന്റെ സാഡിസ്‌റ്റ് മനോഭാവം വ്യക്തമാകുന്നവയാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റഡാര്‍ ഓണ്‍‌ലൈന്‍ എന്ന അന്താരാഷ്‌ട്ര മാധ്യമമാണ് പൊലീസ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :