തെക്കന്‍ ഗാസയില്‍ ഇസ്രയേലിന്റെ ബോംബാക്രമണം; 24കുട്ടികള്‍ ഉള്‍പ്പെടെ 121 പാലസ്തീനികള്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 ജൂലൈ 2024 (07:46 IST)
തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 24കുട്ടികള്‍ ഉള്‍പ്പെടെ 121 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പലസ്തീന്‍കാരാണ് ഇവിടെനിന്നു പലായനം ചെയ്തത്. ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞ ഖാന്‍ യൂനിസിലെ ബാനി സുഹൈലയില്‍ ആയിരക്കണക്കിന് പലസ്തീന്‍കാര്‍ കുടുങ്ങിയിട്ടുണ്ട്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ആക്രമണം. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 39,145 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :