രാമായണപാരായണം - മുപ്പതാം ദിവസം

WEBDUNIA|

വിഭീഷണരാജ്യാഭിഷേക

ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും
“രക്ഷോവരനാം വിഭീഷണനായ് മയാ
ദത്തമായൊരു ലങ്കാരാജ്യമുള്‍പ്പുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ.”
എന്നതു കേട്ടു കപിവരന്മാരോടും
ചെന്നു ശേഷിച്ച നിശാചരന്മാരുമായ്
അര്‍ണ്ണവതോയാദിതീര്‍ത്ഥജലങ്ങളാല്‍
സ്വര്‍ണ്ണ കലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു
വാദ്യഘോഷത്തോടു താപസന്മാരുമാ
യാര്‍ത്തുവിളിച്ചിതഭിഷേകവും ചെയ്തിതു;
ഭൂമിയും ചന്ദ്രദിവാകരാദിയും
രാമകഥയുമുള്ളന്നു വിഭീഷണന്‍
ലങ്കേശനായ് വാഴ്കെന്നു കിരീടാദ്യ
ലങ്കാരവും‌ചെയ്തു ദാനപുരസ്കൃതം
പൂജ്യനായൊരു വിഭീഷണനായ്‌ക്കൊണ്ടു
രാജ്യനിവാസികള്‍ കാഴ്ചയും വെച്ചിതു
വാച്ച കുതൂഹലം പൂണ്ടു വിഭീഷണന്‍
കാഴ്ചയുമെല്ലാമെടുപ്പിച്ചുകൊണ്ടവ
ന്നാസ്ഥയാ രാഘവന്‍‌തൃകകല്‍ക്കല്‍ വെച്ചഭി-
വാദ്യവും ചെയ്തു വിഭീഷണനാദരാല്‍.
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ് രാമ-
ഭദ്രനെല്ലാം പരിഗ്രഹിച്ചീടിനാന്‍.
ഇപ്പോള്‍ കൃതകൃത്യനായേനഹമെന്നു
ചില്‍‌പുരുഷന്‍ പ്രസാദിച്ചരുളീടിനാന്‍.
അഗ്രേ വിനീതനായ് വന്ദിച്ചു നില്‌ക്കുന്ന
സുഗ്രീവനെപ്പുനരാലിംഗനം‌ചെയ്തു
സന്തുഷ്ടനായരുള്‍ചെയ്തിതു രാഘവന്‍
“ചിന്തിച്ചിതെല്ലാം ലഭിച്ചിതു നമുക്കെടോ!
ത്വത്സഹായത്വേന രാവണന്‍‌തന്നെ ഞാ-
നുത്സാഹമോടു വധിച്ഛതു നിശ്ചയം
ലങ്കേശ്വരനായ് വിഭീഷണന്‍‌തന്നെയും
ശങ്കാവിഹീനമഭിഷേകവും ചെയ്തു.”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :