രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം

WEBDUNIA|

മാനസേ രാവണനും ജയകാക്ഷയാ.
മണ്ഡോദരിയെപ്പിടിച്ചുവലിച്ചു ത&
ന്മണ്ഡനമെല്ലാം നുറുക്കിയിട്ടീറ്റിനാന്‍.
വിസ്രസ്തനീവിമായ് കഞ്ചുകഹീനയായ്
വിത്രസ്തയായ് വിലാപം തുടങ്ങിനാള്‍:
“വാനരന്മാരുടെ തല്ലുകൊണ്ടീടുവാന്‍
ഞാനെന്തു ദുഷ്കൃതം ചെയ്തതു ദൈവമേ!
നാണം നിനക്കില്ലയോ രാക്ഷസേശ്വരാ!
മാനം ഭവാനോളമില്ല മറ്റാര്‍ക്കുമേ.
നിന്നുടെ മുമ്പിലിട്ടാശു കപിവര&
രെന്നെത്തലമുടി ചുറ്റിപ്പിടിപെട്ടു&
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോര്‍ക്കില്‍ ജളമതേ!
എന്തിനായ് കൊണ്ടു നിന്‍ ധ്യാനവും ഹോമവു&
മന്തര്‍ഗ്ഗതമിനിയെന്തോന്നു ദുര്‍മ്മതേ!
ജീവിതനാശോ തേ ബലിയസീ മാനസേ,
ഹാ! വിധിവൈഭവവമെത്രയുമദ്ഭുതം!
അര്‍ദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി
ശത്രുക്കള്‍ വന്നവളെപ്പിടിച്ചെത്രയും
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയില്‍!
മൃത്യുഭവിക്കുന്നതുത്തമദേവനും
നാണവും പത്നിയും വേണ്ടീലവന്നു തന്‍&
പ്രാണഭയം കൊണ്ടു മൂഢന്‍ മഹാഖലന്‍.
ഭാര്യാവിലാപങ്ങള്‍ കേട്ടു ദശാനനന്‍
ധൈര്യമകന്നു തന്‍ വാളുമായ് സത്വരം
അംഗദന്‍‌തന്നോടടുത്താനതു കണ്ടു
തുംഗാഗിരികളായ കപികളും
രാത്രിഞ്ചരേശ്വരപത്നിയേയുമയ&
ച്ചാര്‍ത്തുവിളിച്ചു പുറത്തു പോന്നീടിനാര്‍.
ഹോമമശേഷം മുടക്കി വരുമെന്നു
രാമാന്തികേചെന്നു കൈതൊഴുതീടിനാര്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :