രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം

WEBDUNIA|

ഹോമം തുടങ്ങി ദശാനന്‍ മന്നവാ!
ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ
നാമവനോടു തോറ്റീടും മഹാരണേ.
ഹോമം മുടക്കുവാനയച്ചീടുക
സാമോദരമാശു കപികുലവീരരെ”
ശ്രീരാമസുഗ്രീവ ശാസന കിക്കൊണ്ടു
മാരുതപുത്രാംഗദാദികളൊക്കവേ
നൂറുകോടിപ്പടയോടും മഹാമതി&
ലേറിക്കടന്നങ്ങു രാവണമന്ദിരം.
പുക്കു പുരപാലകന്മാരെയും കൊന്നു
മര്‍ക്കടവീരരൊരുമിച്ചനാകുലം
വാരണവാജീരഥങ്ങളെയും പൊടി&
ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം.
വ്യാജാല്‍ സരമ നിജകരസംജ്ഞയാ&
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം.
മഹാഗുഹാദ്വാരബന്ധനപാഷാണ&
മാമയഹീനം പൊടിപെടുത്തംഗദന്‍
തത്ര ഗുഹലികം പുക്കു നേരത്തു
നക്തഞ്ചരേന്ദനെക്കാണായിതന്തികേ.
മറ്റുള്ളവര്‍കളുമംഗദാനുജ്ഞയാ
തെറ്റെന്നു ചെന്നു ഗുഹയിലിറങ്ങിനാര്‍.
കണ്ണുമടച്ചുടന്‍ ധ്യാനിച്ചിരിക്കുമ&
പ്പുണ്യന്‍‌ജനാധിപനെക്കണ്ടു വാനരര്‍.
താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ
പ്പീഡിച്ചു കൊല്കയും സംഭാരസഞ്ചയം
കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും
രാവണന്‍ കൈയിലിരുന്ന മഹല്‍‌സ്രുവം
പാവനി ശീഘ്രം പിടിച്ചുപറിച്ചുടന്‍
താഡനം ചെയ്താനതുകൊണ്ടു സത്വരം
ക്രീഡയാ വാനരശ്രേഷ്ഠന്‍ മഹാബലന്‍.
ദന്തങ്ങള്‍കൊണ്ടും നഖങ്ങള്‍കൊണ്ടും ദശ&
കന്ധരവിഗ്രഹം കീറിനാനേറ്റവും
ധ്യാനത്തിനേതുമിളക്കമുണ്ടായീല!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :