എത്ര പറഞ്ഞാലും കേൾക്കില്ല, അനുഭവത്തിൽ വരുമ്പോഴേ പഠിക്കൂ

Last Updated: തിങ്കള്‍, 29 ഏപ്രില്‍ 2019 (14:33 IST)
സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇയർഫോണിൽ പാട്ടു കേൾക്കാന്‍ സമയം കണ്ടെത്തുന്നവരാണ്. യുവതി യുവാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. എന്നാല്‍ ഈ ശീലം കടുത്ത പ്രത്യാഘാതങ്ങള്‍ സമ്മാനിക്കും.

ഫോണിൽ വോളിയം കൂട്ടുമ്പോൾ 60 ശതമാനത്തിനു മുകളിലേക്ക് പോകണമെങ്കിൽ ഒരു മെസെജ് തെളിയാറുണ്ട്. ഇനിയും വോളിയം കൂട്ടിയാൽ ചെവിക്ക് തകരാർ ഉണ്ടാകാം എന്ന്. എന്നാൽ, ഈ വാണിംഗ് അവഗണിച്ച് നാം ഫുൾ വോളിയത്തിൽ തന്നെയാകും പാട്ട് കേൾക്കുക. പുതിയ തരം ഇയർഫോണുകൾ ചെവി മുഴുവൻ അടഞ്ഞിരിക്കുന്ന ടൈപ്പ് ആണ്. അതിനാൽ സൌണ്ട് മുഴുവൻ ചെവിക്കകത്തേക്ക് തന്നെയാണ് ചെല്ലുക.

സ്ഥിരമായി ഇത്തരത്തിൽ പാട്ടുകൾ കേൾക്കുകയാണെങ്കിൽ ചെവിയിലെ സൂഷ്മ രശ്മികളിൽ തുള വീഴുകയോ പൊട്ടുകയോ ചെയ്യാം. ചിലർക്ക് ഇത് മൂലം കേൾവിക്കുറവ് ഉണ്ടാകാറുണ്ട്. ദീര്‍ഘനേരം ഇയർഫോണിൽ പാട്ടു കേള്‍ക്കുന്നതാണ് കേൾവിശക്‌തി തകരാറിലാക്കുന്നത്. 10 മിനിറ്റ് പാട്ട് കേട്ട ശേഷം അഞ്ചു മിനിറ്റ് ചെവിക്ക് വിശ്രമം നല്‍കണം. അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ചെവിക്കുള്ളിലെ രക്‌തക്കുഴലുകള്‍ ചുരുങ്ങുകയും രക്‌തസമ്മർദം വർദ്ധിക്കുകയും ചെയ്യും.

ഗർഭിണികള്‍ അമിതശബ്ദത്തില്‍ ഇയർഫോണിൽ പാട്ടു കേൾക്കുന്നത് ഗർഭസ്‌ഥശിശുവിന്റെ വളർച്ചയെ ബാധിക്കും. അമിതശബ്‌ദം ഏകാഗ്രത കുറയ്‌ക്കുകയും ശരീരത്തിലെ അസിഡിറ്റി കൂട്ടുകയും ചെയ്യും. കുട്ടികളെയാകും ഇത് കൂടുതലായും ബാധിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :