വിദേശ സിനിമകളിലെ ഗാന്ധി

PROPRO
മഹാത്മാഗാന്ധിയുടെ ജീവിതത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം സിനിമകള്‍ക്ക് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഗാന്ധിജിയുടെ സംഭവ ബഹുലമായ ജീവിതത്തെ ചലച്ചിത്ര രൂപത്തിലേക്ക് പറിച്ചു നട്ടിരിക്കുന്നതില്‍ കൂടുതല്‍ വിജയിച്ചിരിക്കുന്നത് വിദേശ ചലച്ചിത്രകാരന്‍‌മാര്‍ ആണെന്നു തോന്നുന്നു.

ഓസ്ക്കാര്‍ നോമിനേഷനില്‍ 11 എണ്ണം ലഭിക്കുകയും എട്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത റിച്ചാര്‍ഡ് ആറ്റണ്‍ ബെറോയുടെ ഗാന്ധി തന്നെ ഗാന്ധി സിനിമകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നു. 1982 ല്‍ ചിത്രീകരിച്ച ആ ചിത്രം മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ അനുവാചകനുമായി സംവേദിക്കുന്ന ഒന്നായിരുന്നു.

വളരെയധികം കഷ്ടപ്പാടുകളിലൂടെ പൂര്‍ത്തിയാക്കിയ ചിത്രത്തിന് ലഭിച്ച എട്ട് ഓസ്ക്കാര്‍ അവാര്‍ഡുകള്‍ പ്രയത്നത്തിനുള്ള അംഗീകാരമായിരുന്നു. മഹാത്മാ ഗാന്ധിയെ പൂര്‍ണ്ണമായി തന്നെ ഉള്‍ക്കൊണ്ട് ബെന്‍ കിംഗ്സ്‌ലി എന്ന നടന്‍ നടത്തിയ അതുല്യ പ്രകടനവും ഇതില്‍ പ്രത്യേകതയാണ്.

എന്നാല്‍ കൂടുതല്‍ കൌതുകം പകര്‍ന്നത് സാങ്കേതിക തികവ് കൊണ്ടായിരുന്നു. ഗാന്ധിജിയുടെ ശവസംസ്ക്കാര രംഗം ചിത്രീകരിക്കുന്നതിനായി 300,000 എക്സ്ട്രാ നടന്‍മാരെയാണ് അന്ന് ഉപയോഗിച്ചത്.

WEBDUNIA|
‘മഹാത്മാ ഗാന്ധി - ട്വന്‍റിത് സെഞ്ച്വറി പ്രൊഫെറ്റ്’ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന മറ്റൊരു ചലച്ചിത്രമായിരുന്നു ഇത്. 1953 ല്‍ ഇറങ്ങിയ ‘ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകന്‍‘ അമേരിക്കന്‍ അക്കാദമി ഫോര്‍ ഏഷ്യന്‍ സ്റ്റഡീസിന്‍റെ പ്രയത്നഫലമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :