അനുബന്ധ വാര്‍ത്തകള്‍
- FIFA Worldcup 2026 : Worldcup Debutants : യമാൽ മുതൽ ഹാലൻഡ് വരെ, ഈ ലോകകപ്പിൽ ശ്രദ്ധ വെയ്ക്കെണ്ട കന്നിയങ്കക്കാർ ഇവർ
- ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ
- സെനഗലിനെതിരെ 2 ഗോൾ!, ലോകകപ്പിൽ ബീസ്റ്റ് തന്നെ, മെസ്സിയേയും പെലെയേയും മറികടന്ന് എംബാപ്പെ
- 41 വയസ്സ്, ഇപ്പോഴും ഫിറ്റ്.. ആറാം ലോകകപ്പിൽ കപ്പടിക്കുമോ റൊണാൾഡോ?, ആദ്യ മത്സരം നാളെ
- അമേരിക്കൻ വിസ നടപടി താങ്ങാനാവില്ലായിരുന്നു, അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ... ഒരു രാജ്യത്തിനെ ചുമലിലേറ്റിയിട്ടും വിങ്ങിപൊട്ടി കേപ് വെർദെ ഹീറോ 'വോസിഞ്ഞ'
തോല്‍ക്കാനോ ഹാളണ്ട് ഉള്ളപ്പോഴോ ?, 'നോ വേ' : ലോകകപ്പ് അരങ്ങേറ്റം ഇരട്ടഗോള്‍ നേടി കളറാക്കി ഹാളണ്ട്, ഇറാഖിനെതിരെ 4-1ന്റെ വിജയം
ലോകകപ്പില്‍ നോര്‍വെ നേടുന്ന ആദ്യ വിജയമാണിത്.
ലോകകപ്പിലെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി നോര്‍വെയുടെ സൂപ്പര്‍ താരമായ എര്‍ലിങ് ഹാളണ്ട്. 2 ഗോളുകളുമായി കളം നിറഞ്ഞ സൂപ്പര്‍ താരത്തിന്റെ കരുത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നോര്‍വെ വിജയിച്ചത്. ലിയോ ഓസ്റ്റിഗാര്‍ഡും ക്രിസ്റ്റിയന്‍ തോര്സ്റ്റെറ്റുമാണ് നോര്‍വെയുടെ മറ്റ് ഗോള്‍ സ്കോറര്‍മാര്‍. ലോകകപ്പില്‍ നോര്‍വെ നേടുന്ന ആദ്യ വിജയമാണിത്.
കളിയാരംഭിച്ച് 29മത്തെ മിനിറ്റില്‍ തന്നെ നോര്‍വെ മുന്നിലെത്തി. ഡേവിഡ് മൊല്ലര്‍ വോള്‍ഫെയുടെ അസിസ്റ്റില്‍ എര്‍ലിങ് ഹാളണ്ടാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 39മത്തെ മിനിറ്റി ഐമന് ഹുസൈനിലൂടെ ഇറാഖ് തിരിച്ചടിച്ചു. 43മത്തെ മിനിറ്റില്‍ ഹാളണ്ട് നോര്‍വെയുടെ ലീഡ് ഉയര്‍ത്തി. ഇറാഖ് ഡിഫന്‍ഡറും ഗോള്‍കീപ്പര്‍ ജലാല്‍ ഹസ്സനും തമ്മിലുണ്ടായ ധാരണാപിശക് ഹാളണ്ട് മുതലെടുക്കുകയായിരുന്നു. 76മത്തെ മിനിറ്റില്‍ ഓസ്റ്റിഗാര്‍ഡ് ഗോള്‍ നേടിയതോടെ 2 ഗോളിന്റെ ലീഡ് നോര്‍വെ സ്വന്തമാക്കി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനിൽക്കെയായിരുന്നു തോര്സെറ്റെറ്റിന്റെ ഗോള്‍.ALSO READ: സെനഗലിനെതിരെ 2 ഗോൾ!, ലോകകപ്പിൽ ബീസ്റ്റ് തന്നെ, മെസ്സിയേയും പെലെയേയും മറികടന്ന് എംബാപ്പെ