അനുബന്ധ വാര്‍ത്തകള്‍
- അർജന്റീനയ്ക്ക് സമനിലകുരുക്ക്, ഇൻഞ്ചുറി ടൈമിൽ ഗോൾ മടക്കി കൊളംബിയ
- ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശ; കോപ്പ അമേരിക്ക പോരാട്ടം റദ്ദാക്കി
- ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 കായികതാരങ്ങൾ ഇവരാണ്, ഫോബ്സ് പട്ടിക
- നെയ്‌മറുടെ പത്താം നമ്പറും മൂന്ന് വർഷ കരാറും, മെസിക്കായി രംഗത്തിറങ്ങി പിഎസ്ജി
- ബ്രസിലിലെ പി1 കൊവിഡ് വകഭേദം കൂടുതൽ അപകടകാരി, രോഗം തീവ്രമായി ബാധിക്കുന്നത് ചെറുപ്പക്കാരെ
ഉദ്‌ഘാടന മത്സരത്തിൽ വെനസ്വേലയെ തകർത്ത് ബ്രസീൽ ഉദ്‌ഘാടന മത്സരത്തിൽ വിജയത്തുടക്കവുമായി കാനറികൾ
കോപ്പ അമേരിക്കയിലെ ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് വിജയത്തുടക്കം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട കീഴടക്കിയത്. ബ്രസീലിനായി മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്‍ ഗോൾ നേടി.
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്‌ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോർഡ് നിലനിർത്താൻ മഞ്ഞപ്പടയ്‌ക്ക് സാധിച്ചു. കൊവിഡ് മൂലം മുൻനിര താരങ്ങളില്ലാതെയാണ് വെനെസ്വേല കളിക്കാൻ ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിലെ അക്രമണത്തിന് തുടക്കമിട്ട ബ്രസീൽ 23-ാം മിനിട്ടില്‍ മാര്‍കിന്യോസിലൂടെ ബ്രസീല്‍ ലീഡെടുത്തു. സൂപ്പർതാരം നെയ്‌മറുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
തൊട്ടുപിന്നാലെ റിച്ചാലിസണ്‍ വെനസ്വേലയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 29-ാം മിനിട്ടില്‍ സൂപ്പര്‍ താരം നെയ്മര്‍ ഒരു അവസരം നഷ്ടപ്പെടുത്തുകയും ചെയ്‌തു. രണ്ടാം പകുതിയിൽ 62-ാം മിനിട്ടില്‍ ബ്രസീലിനനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ടീമിനായി പെനാല്‍ട്ടി കിക്കെടുത്ത സൂപ്പര്‍ താരം നെയ്മര്‍ വെനസ്വേല ഗോള്‍ കീപ്പര്‍ ഗ്രാറ്റെറോളിനെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. 89-ാം മിനിട്ടില്‍ ഗബ്രിയേല്‍ ബാര്‍ബോസയാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്.