ബാച്ച്ലര്‍ പാര്‍ട്ടി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണ് ചിത്രം നിറയെ. എല്ലാവരും ഡയലോഗുകളിലൂടെ അശ്ലീലത്തിന്‍റെ പതിനാറാം തമ്പുരാന്‍‌മാരായി വാണരുളുകയാണ്. ഈ സിനിമ കാണാന്‍ കയറുന്ന കുടുംബ പ്രേക്ഷകരുടെ അവസ്ഥ !

ഇനിയൊരു രംഗം കണ്ടു. നമ്മുടെ വിനായകന്‍ തിരിഞ്ഞു നില്‍ക്കുകയാണ്. കൈയുടെ ചലനം കാണുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുകയാണെന്ന് തോന്നും. തിരിയുമ്പോഴല്ലേ കാണുന്നത്, അയാള്‍ പണമെണ്ണുകയാണ്. തിയേറ്ററില്‍ വലിയ കൈയടി! ഇതാണോ മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമാമുഹൂര്‍ത്തം? ഇത് അവഹേളിക്കുകയല്ലേ? ഇതിനെയാണോ നമ്മള്‍ ഹൃദയം കൊണ്ട് സ്വീകരിക്കേണ്ടത്?

നാലുപാട്ടുകളാണ് ചിത്രത്തില്‍. ടൈറ്റില്‍ സോംഗ് സൂപ്പര്‍. ആസിഫ് അലിയും നിത്യയും പ്രണയിക്കുന്ന ഗാനം ‘കാര്‍മുകിലില്‍...’ കൊള്ളാം. രമ്യാ നമ്പീശന്‍റെ ബെല്ലി ഡാന്‍സുള്ള ഒരു പാട്ടുണ്ട്. ‘വിജന സുരഭീ...’ എന്നുതുടങ്ങുന്ന ഗാനരംഗം വിഷ്വലി റിച്ചാണ്. പിന്നെ ഒടുവിലത്തെ ‘നരകപ്പാട്ട്’ - കപ്പപ്പുഴുക്ക്. പത്മപ്രിയയും നമ്മുടെ കാഞ്ഞുപോയ നായകന്‍‌മാരും ആടിക്കളിച്ചു. ഈ പാട്ട് കഴിയുമ്പോള്‍ കൂവാന്‍ പോലും ശക്തിയില്ലാതെയായി പ്രേക്ഷകര്‍.

അഭിനേതാക്കളില്‍ റഹ്‌മാന്‍, ആസിഫ് അലി, ഇന്ദ്രജിത്ത് എന്നിവര്‍ നന്നായി. കലാഭവന്‍ മണി കുഴപ്പമില്ല. എപ്പോഴും ഒരേ ഭാവമാണ് മുഖത്തെന്നുമാത്രം. വില്ലന്‍ ജോണ്‍ വിജയ് മികച്ച പ്രകടനം കാഴ്ചവച്ചു. നിത്യാ മേനോന്‍ കഥാപാത്രത്തോട് നീതി പുലര്‍ത്തി. രമ്യയുടെ കഥാപാത്രത്തിന് അവസാനം നൂറുകണക്കിന് കോടികള്‍ സമ്മാനമായി കിട്ടുന്നുണ്ട്. അത് ആശ്വാസമായി.

WEBDUNIA|
അമല്‍ നീരദ് ആദ്യമായി നിര്‍മ്മിച്ച സിനിമ ഇറക്കാന്‍ തെരഞ്ഞെടുത്ത ഭാഷ തെറ്റിപ്പോയി. ഇത് മലയാളത്തിലായിരുന്നില്ല, കുറഞ്ഞത് ബോളിവുഡിലെങ്കിലും പരീക്ഷിക്കാമായിരുന്നു. പ്രേക്ഷകര്‍ക്കാണ് തെറ്റിയതെന്നും പറയാം, മലയാളികളുടെ ആഗ്രഹത്തിന് അനുയോജ്യമായ സിനിമയല്ല ബാച്ച്‌ലര്‍ പാര്‍ട്ടി. മലയാളി യുവത്വം ഇത്തരം ‘കൊട്ടേഷന്‍ മഹത്വവത്കരണ’ത്തിന് കണ്ണും കാതും കൊടുത്താല്‍ അതോടെ തീര്‍ന്നു, മുച്ചൂടും മുടിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :