ഡബിള്‍സ് - ഇതെന്താണിത്? സിനിമ തന്നെയാണോ?

യാത്രി ജെസെന്‍

WEBDUNIA|
PRO
ട്രെയിന്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ സമയം 11.30. ചെന്നൈയില്‍ എത്തിയാല്‍ എന്‍റെ കൂട്ടുകാരി രോഹിണിയാണ്. അവള്‍ കാറുമായി വന്നു. അവളുടെ വീട്ടിലേക്ക് പോകും വഴി ഓഫീസിലേക്ക് വിളിച്ചു. ‘ചൈനാടൌണ്‍’ ഫസ്റ്റ് ഷോ ടിക്കറ്റ് ബ്ലോക്ക് ചെയ്തോ എന്നറിയുകയായിരുന്നു ലക്‍ഷ്യം. ഫോണ്‍ ആരും എടുത്തില്ല. പകരം എഡിറ്ററുടെ എസ് എം എസ് വന്നു - “യാത്രി എഴുതേണ്ടത് ഡബിള്‍സിനെക്കുറിച്ചാണ്”.

ഡബിള്‍സ് ‘ഈഗ’ തിയേറ്ററിലാണ്. രോഹിണിയും ഒപ്പം കൂടി. തിയേറ്ററില്‍ നല്ല തിരക്കായിരുന്നു. ഏപ്രില്‍ 14 ഇവിടെ തമിഴ് പുതുവര്‍ഷമാണ്. എല്ലാവര്‍ക്കും അവധി. ‘മലയാളികളെല്ലാം മമ്മൂട്ടിപ്പടത്തിനുണ്ടല്ലോ’ എന്നൊരു കമന്‍റ് പാസാക്കി തിയേറ്ററിനുള്ളിലേക്ക്. സോഹന്‍ സീനുലാല്‍ എന്നയാളാണ് ഡബിള്‍സിന്‍റെ സംവിധായകന്‍. തിരക്കഥ ‘സച്ചി - സേതു’ ടീമിന്‍റേതാണ്.

സിനിമ കഴിഞ്ഞ് വേഗം പുറത്തിറങ്ങി. ‘ഈഗ’യ്ക്കു പുറത്തുള്ള റസ്റ്റോറന്‍റിലെത്തി. രണ്ട് ഹോട്ട് കോഫി പറഞ്ഞു. അതുവരെ ഞങ്ങള്‍ പരസ്പരം മിണ്ടിയില്ല. കോഫി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ രോഹിണിയെ നോക്കി. അവള്‍ എന്‍റെ മുഖത്തു നോക്കിയിരിപ്പാണ്. ഞങ്ങള്‍ കോഫി കപ്പ് ടേബിളില്‍ വച്ചു. എന്നിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. ആവുന്നത്രയുറക്കെ. റസ്റ്റോറന്‍റില്‍ ഉള്ളവര്‍ അമ്പരപ്പോടെയാണ് ഞങ്ങളെ നോക്കിയത്.

ഡബിള്‍സ് എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഇതാണ് - നിങ്ങള്‍ ആത്‌മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നിരിക്കട്ടെ. തല്‍ക്കാലം അത് മാറ്റിവച്ച് ‘ഡബിള്‍സ്’ കാണുക. രണ്ടും ഒരേ അനുഭവം തന്നെ!

അടുത്ത പേജില്‍ - ഇതെന്താണിത്? സിനിമ തന്നെയാണോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :