പണ്ഡിറ്റ് കറുപ്പന്‍: ദളിതകവിതയുടെ ശംഖൊലി

പീസിയന്‍

WEBDUNIA|
1905 ല്‍ ഇരുപതാം വയസ്സില്‍ കറുപ്പന് ഏറണാകുളം സെന്‍റ് തെരേസാസ് ഹൈസ്കൂളില്‍ മുന്‍ഷിയായി നിയമിതനായി.

കൊച്ചി രാജ ാക്കന്മാരുടെയും, അക്കാലത്തെ പ്രമുഖ കവികളുടെയും മിത്രമായിരുന്നു കറുപ്പന്‍. കൊച്ചി രാജ ാവ് 'കവിതിലകന്‍' എന്നും കേരള വര്‍മ്മ വലിയ കോയിത്തന്പുരാന്‍ 'വിദ്വാന്‍' എന്നുമുള്ള ബഹുമതികള്‍ സമ്മാനിച്ചു.

തന്‍റെ സേവനം സര്‍ക്കാര്‍ മേഖലയില്‍ ആയാലേ അവര്‍ണ്ണര്‍ക്കായി എന്തെങ്കിലും ചെയ്യാനവൂ എന്നു കരുതി കറുപ്പന്‍ കുറച്ചുകാലം ഫിഷറീസ് വകുപ്പില്‍ ജേ ാലി ചെയ്തു പിന്നീട് സവര്‍ണ്ണര്‍ക്ക് മാത്രം പ്രവേശനമുണ്ടയിരുന്ന സര്‍ക്കാറിന്‍റെ കാസ്റ്റ് ഹൈസ്കൂളില്‍ അധ്യാപകനായി.

ഗുരുവായ രാമ പിഷാരടി പിരിഞ്ഞപ്പോല്‍ ഏറണാകുളം മഹാരാജ ാസ് കോളജ ില്‍ അധ്യാപകനായി. ജേ ാലിയിലിരിക്കെയാണ് മരിച്ചത്.

1913 മെയ് 25 ന് എറണാകുളത്തെ സെന്‍റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ പുലയര്‍ മഹാസഭയുടെ ഉദ്ഘാടനം നടന്നു. പണ്ഡിറ്റ് കറുപ്പനായിരുന്നു ഈ സംഘടനയുടെ പിറവിക്കു പിന്നിലെ പ്രേരക ശക്തി.

1925 ല്‍ കറുപ്പനെ കൊച്ചി നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.1927 ഔഗസ്റ്റ് 9 ന് അധഃകൃത സമുദായങ്ങളുടെ ഉപസംരക്ഷകനായി സര്‍ക്കര്‍ അദ്ദേഹത്തെ നിയമിച്ചു.

കൊച്ചി നിയമസഭാംഗവുമായി. കറുപ്പന്‍റെ സമുദായ പരിഷ്കൃത ശ്രമങ്ങളുടെ ഫലമായാണ് തേവരയില്‍ വാലസമുദായ പരിഷ്കാരിണി സഭ (1910) രൂപം കൊണ്ടത്. 1912 ല്‍ ആനാപ്പുഴയില്‍ കല്യാണദായിനി സഭയും വക്കത്ത് വാലസേവാസമിതിയും രൂപവത്കരിക്കാനും നേതൃത്വം നല്‍കി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :