നക്സലിസം ഉയിര്‍ത്തെണീറ്റ 2007

ബെന്നി ഫ്രാന്‍‌സിസ്

WEBDUNIA|
ആന്ധ്രാപ്രദേശിലെ 76 ജില്ലകള്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, മഹാരാഷ്ട്ര, ഒറീസ, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗ്ലാള്‍ തുടങ്ങി രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നക്സലൈറ്റുകളുടെ ശക്തമായ നെറ്റ്‌വര്‍ക്കുകള്‍ നിലവിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മതിക്കുന്നു.

കേരളത്തില്‍ നക്സലുകള്‍ ഒളിത്താവളം സ്ഥാപിക്കുന്നുണ്ടെന്ന കാര്യം അറിയാമെന്നും സംസ്ഥാനം അതിനെ നേരിടുമെന്നും അടുത്തിടെയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

തെക്കന്‍ ചത്തീസ്‌ഗഡിലുള്ള ദാന്തെവാഡാ ജയില്‍ നക്സലൈറ്റുകള്‍ പിടിച്ചെടുത്തതും 299 ജയില്‍‌പ്പുള്ളികളെ രക്ഷപ്പെടുത്തിയതും രാജ്യം നടുക്കത്തോടുകൂടിയാണ് അറിഞ്ഞത്. തൊട്ട് പിന്നാലെ ബിഹാറിലെ ബ്യൂര്‍ ജയിലിലും കലാപം നടന്നു.

ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന നാഗിന മഞ്ചി എന്ന നക്സലൈറ്റ് നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കലാപം. രണ്ട് നക്സലൈറ്റ് നേതാക്കളെ കലാപകാരികള്‍ മോചിപ്പിക്കുകയും ചെയ്തു. നക്സലുകള്‍ ടാറ്റാനഗര്‍ - ഖാരഗ്‌പുര്‍ എക്സ്പ്രസ്സ് റാഞ്ചിയ സംഭവവും ഏറെ നടുക്കത്തോടെയാണ് രാജ്യം അറിഞ്ഞത്.

പച്ചക്കറികളും മറ്റ് ഭക്ഷ്യോല്‍‌പ്പന്നങ്ങളും വില്‍ക്കുന്ന, റിലയന്‍സിന്റെ ചെയിന്‍ ശൃംഖലയായ റിലയന്‍സ് ഫ്രഷ് ഷോറൂമിന് നേരെ കേരളത്തില്‍ നടന്ന അക്രമം തൊട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന പശ്ചിമബംഗാളിലെ നന്ധിഗ്രാമില്‍ നടന്ന നൂറോളം പേര്‍ കൊല്ലപ്പെട്ട കലാപം വരെ ഇടതുപക്ഷ തീവ്രവാദത്തിന്റെ ചെയ്തികളായി എണ്ണപ്പെടുന്നു.

മാവോയിസ്റ്റുകള്‍ അടക്കമുള്ള ഇടതുപക്ഷ തീവ്രവാദികള്‍ നക്സലിസത്തിന്റെ പരിധിയില്‍ വരുന്നു. ഈവര്‍ഷം മാത്രം, ആയിരക്കണക്കിന് നക്സലൈറ്റുകളെയാണ് കേരളമടക്കം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഈയിടെ കൊച്ചിയില്‍ ഐ എസ് ആര്‍ ഓ ഉദ്യോഗഥനായ ഗോവിന്ദങ്കുട്ടിയെ നക്സല്‍ പ്രദിദ്ധീകറ്രങ്ങളുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മാത്രമല്ല രഹസ്യമായി സംസ്ഥാനത്ത് നക്സല്‍ വേട്ട ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :