കസ്റ്റമര്‍കെയര്‍ കോളുകള്‍ ഇനി സൌജന്യമല്ല!

ജോയ്സ് ജോയ്

PRO
കോള്‍-സെന്‍ററുകളില്‍ തൊഴില്‍നഷ്ടം ?

പെട്ടെന്നാരും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കില്ല. കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുമ്പോള്‍ പൈസ ഈടാക്കുന്നതിന് കോള്‍-സെന്‍ററുകളിലും മറ്റുമുള്ളവരുടെ ജോലി നഷ്ടപ്പെടുന്നതെങ്ങനെ? പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കസ്റ്റമര്‍ കെയറില്‍ മനുഷ്യ വിഭവശേഷിയുടെ ഉപയോഗം കൂടുതല്‍ ആവശ്യമായി വരില്ല. അതുകൊണ്ട് തന്നെ ഈ രംഗത്തേക്ക് കൂടുതല്‍ നിയമനങ്ങള്‍ ഇനി നടന്നേക്കില്ലെന്നാണ് സൂചനകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന ടെലികോം മേഖലയിലാണ് ഇത് സംഭവിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണം.

കൂടുതല്‍ നിയമനങ്ങള്‍ നടക്കില്ലെന്ന് മാത്രമല്ല നിലവില്‍ കസ്റ്റമര്‍ കെയര്‍ സെന്‍ററുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്. പെര്‍ഫോം ലെവലില്‍ പിറകിലുള്ളവര്‍ക്ക് ഇതിനകം തന്നെ മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനികളില്‍ നിന്ന് സഹപ്രവര്‍ത്തകരുടെ മുന്നറിയിപ്പും ലഭിച്ചു കഴിഞ്ഞു. കസ്റ്റമര്‍ കെയറിലേക്കുള്ള വിളിക്ക് പൈസ ഈടാക്കുമ്പോള്‍ സ്വഭാവികമായും വിളിക്കുന്നവരുടെ എണ്ണം കുറയും. വിളിക്കുന്നവര്‍ കുറയുമ്പോള്‍ വിളികള്‍ അറ്റന്‍ഡ് ചെയ്യാനുള്ളവരുടെ എണ്ണവും കുറവ് മതിയാകും.

സ്വഭാവികമായും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ പെര്‍ഫോം ലെവലില്‍ താഴെ നില്ക്കുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ നിര്‍ബന്ധിതരാകും. നിലവില്‍ ഇന്ത്യയില്‍ പതിനായിരക്കണക്കിന് യുവജനങ്ങളാണ് കസ്റ്റമര്‍ കെയര്‍ ജോലിയെ ആശ്രയിച്ച് ജീവിക്കുന്നത്. ഇത്തരമൊരു പുതിയ നിയമം കൊണ്ടുവരുമ്പോള്‍ പ്രതിസന്ധിയിലാകുന്നതും ഇവരാണ്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് വെറുതെ നടന്ന വലിയൊരു വിഭാഗത്തിന് കസ്റ്റമര്‍ കെയര്‍ സെന്‍ററുകള്‍ അഥവാ കോള്‍ സെന്‍ററുകള്‍ വന്നതോടെ വന്‍ ജോലിസാധ്യത ആയിരുന്നു ലഭിച്ചത്.

കാശു വേണമെങ്കില്‍ ഫുള്‍ ടോക്‍ടൈം തരൂ

അമ്പതു രൂപയ്ക്ക് മൊബൈല്‍ റീചാര്‍ജ് ചെയ്താല്‍ ലഭിക്കുന്നത് വെറും 42 രൂപ. ബാക്കിയുള്ള കാശ് സര്‍വ്വീസ് ടാക്സ്, പ്രൊസസിങ് ഫീ എന്നീ ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ആദ്യമേ തന്നെ ഈടാക്കുന്നു. ഏതെങ്കിലും ഓഫറുകള്‍ ഉള്ളപ്പോള്‍ മാത്രമാണ് ഫുള്‍ ടോക് ടൈം ലഭിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആരും ഏതു മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനിയുടെ സിം ആണ് ഉപയോഗിക്കുന്നതെങ്കിലും ആദ്യമേ തന്നെ ടാക്സും ഫീസും കൊടുത്തു കഴിഞ്ഞു. ഇതിന്‍റെ ഒരു ഭാഗം ട്രായിക്ക് കൂടി അവകാശപ്പെട്ടതാണ്.

ചെന്നൈ| WEBDUNIA|
ഇതു കുടാതെയാണ് കസ്റ്റമര്‍ കെയറുകളിലേക്കുള്ള വിളിക്ക് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നത്. ഇങ്ങനെ ചാര്‍ജ് ഈടാക്കണമെങ്കില്‍ ആദ്യമേ ഉപയോക്താക്കള്‍ക്ക് ഫുള്‍ ടോക് ടൈം നല്കൂ. മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനികള്‍ക്ക് ഇങ്ങനെയൊരു നിര്‍ദ്ദേശം ട്രായിക്ക് മുമ്പില്‍ വെയ്ക്കാവുന്നതല്ലേ? എന്നിട്ട് കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുമ്പോള്‍ ചാര്‍ജ് ഈടാക്കിക്കൊള്ളൂ. ഇങ്ങനെയാകുമ്പോള്‍ ഉപയോക്താവിനും പരാതി വരില്ലല്ലോ, കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവുമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :