ഓ ബേനസീര്‍....!

WEBDUNIA|
1980 ല്‍ ബെനസിര്‍ ഭൂട്ടോയുടെ സഹോദരന്‍ ഷാനവാസ് ഫ്രാന്‍സില്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 1996 ല്‍ മറ്റൊരു സഹോദരനായ മിര്‍ മുര്‍ത്താസയുടെ മരണം ആണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ബെനസിറിനെ പുറത്താക്കാന്‍ കാരണമായ ഒരു സംഭവം.

പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ബെനസിറിന് നാട്ടിലെത്തിയ ഉടന്‍ വീട്ട് തടങ്കലില്‍ കഴിയേണ്ടിവന്നു. ഭൂട്ടോ മരിച്ചതിനു ശേഷം ലണ്ടനിലേക്ക് താമസം മാറ്റിയ ബെനസിര്‍ അവിടെയിരുന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അദ്ധ്യക്ഷയായി. എന്നാല്‍ ജനറല്‍ മുഹമ്മദ് സിയാ ഉള്‍ ഹഖിന്‍റെ അപകട മരണം നടക്കുന്നതു വരെ ബെനസിറിന് പാകിസ്ഥാനില്‍ കാര്യമായൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല.

അമ്മയില്‍ നിന്നും പാര്‍ട്ടിയുടെ നേതൃസ്ഥാനം അവര്‍ ഏറ്റെടുക്കുകയും 1988 നവംബര്‍ 16 ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു. 35 ചെറുപ്പക്കാരെ ഉള്‍പ്പെടുത്തിയ ബെനസിര്‍ മന്ത്രിസഭ അക്കാലത്തൊരു പുതുമയായിരുന്നു.

മുസ്ലീം ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ആദ്യമായൊരു വനിതാ പ്രധാനമന്ത്രി ഉണ്ടാവുന്നതും അപ്പോഴായിരുന്നു. അന്ന് ലോകത്തെ സൌന്ദര്യമുള്ള 50 വ്യക്തികളുടെ കൂട്ടത്തില്‍ പ്യൂപ്പിള്‍സ് മാഗസീന്‍ ബെനസിറിനെ ഉള്‍പ്പെടുത്തിയിരുന്നു.

1990 ല്‍ സിയാ പക്ഷക്കാരനായ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായി. പ്രധാനമായും പഞ്ചാബിലെ ഭൂപ്രഭുക്കന്‍‌മാരില്‍ നിന്നായിരുന്നു ഭൂപരിഷ്കരണത്തിന്‍റെ പേരില്‍ ബെനസിറിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്. വീണ്ടുമൊരു ജനാധിപത്യത്തിന്‍റെ പുലരി സ്വപ്നം കണ്ട് ജന്‍‌മനാട്ടിലെത്തിയ ബെനസിറിന് അവിചാരിതമായ തിരിച്ചടിയാണ് വിധി നല്‍കിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :