ഈ രാജാക്കന്‍‌മാര്‍ നഗ്‌നരാ‍ണ്!

PRO
രാഷ്ട്രപതിയായിരുന്ന സമയത്ത് പ്രതിഭാപാട്ടീല്‍ വിദേശ യാത്രക്കായി 200 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നു. രാഷ്ട്രപതി പദവി കാലാവധി പൂര്‍ത്തികരിക്കാന്‍ നാലുമാസം ബാക്കിയിരിക്കെ വിദേശയാത്രക്ക് പ്രതിഭാപാട്ടീല്‍ 205 കോടി രൂപ ചെലവാക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്.ചുമതലയേറ്റശേഷം രാഷ്ട്രപതി 12 യാത്രകളിലായി 22 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. യാത്രകള്‍ക്ക് ആകെ 79 ദിവസമെടുത്തു. എയര്‍ ഇന്ത്യ വിമാനം ചാര്‍ട്ടര്‍ചെയ്യുന്നതിനുവേണ്ടി മാത്രം 169കോടി രൂപയായി. താമസം, ഭക്ഷണം, ദിനബത്ത, മറ്റുചെലവുകള്‍ തുടങ്ങിയതിലേക്കായി 36കോടി രൂപ ചെലവായി.യാത്രയില്‍ മിക്കപ്പോഴും കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം 12 യാത്രകള്‍ നടത്തിയെങ്കിലും 17 രാജ്യങ്ങളിലാണ് സഞ്ചരിച്ചത്.

ആന്റണി നല്‍കിയ സര്‍ട്ടിഫിക്കറ്റ്

കൊച്ചി| WEBDUNIA|
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാനും അവയോട് സഹകരിക്കാനും കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ സംസ്ഥാനത്ത് മുന്നിട്ട് നിന്നത് ഇടതു സര്‍ക്കാരാണെന്നും. ഒന്നരവര്‍ഷമായി കേരളത്തിലേക്ക്‌ പദ്ധതികള്‍ കൊണ്ടുവരാനുള്ള ധൈര്യം ചോര്‍ന്നുപോയെന്നും കേന്ദ്ര പ്രതിരോധമന്ത്രി ആന്റണി.കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തില്‍ ചൂട് പിടിച്ച വിവാ‍ദങ്ങള്‍ക്ക് കാ‍രണമായി. ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ്‌ ഉമ്മന്‍ചാണ്ടി കഴുത്തില്‍ കെട്ടിത്തൂക്കട്ടെയെന്ന്‌ വി എസ്‌ പരിഹസിച്ചു. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ ആളാണ്‌ ആന്റണി.എമര്‍ജിംഗ് കേരളയും അതിവേഗം ബഹുദൂരവും മുന്നോട്ട് പോയെന്ന് കരുതിയ മന്ത്രി സഭ കുറച്ചെങ്കിലും സ്വയം തിരിച്ചറിയാന്‍ ഈ വിമര്‍ശനം സഹായിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :