ഈ രാജാക്കന്‍‌മാര്‍ നഗ്‌നരാ‍ണ്!

PRO
ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെതിരെ ബ്രിട്ടീഷ് പത്രം നടത്തിയ അധിക്ഷേപത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തയാള്‍, സോണിയാ ഗാന്ധിയുടെ പാവക്കുട്ടി- പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ ബ്രിട്ടിഷ്, അമേരിക്കന്‍ മാധ്യമങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അതിരൂക്ഷമായി ആക്രമിച്ചു. മന്‍‌മോഹന്‍ ഒരു ദുരന്തചിത്രമാണ് എന്നാണ് പ്രമുഖ യു എസ് പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് വിലയിരുത്തല്‍ നടത്തിയത്.

‘ഇന്ത്യയുടെ മൗനിയായ പ്രധാനമന്ത്രി ഒരു ദുരന്ത ചിത്രമാണ്‘- 79-കാരനായ മന്‍‌മോഹന്‍ സിംഗിനെ വാഷിംഗ്ടണ്‍ പോസ്റ്റ് ഇങ്ങനെ വിലയിരുത്തി. ഇന്ത്യയെ ശക്തമാക്കാനും ആധുനികവത്കരിക്കാനും പ്രാപ്തനായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ഒരു പരാജയമായി ചരിത്രത്തില്‍ ഇടം‌പിടിക്കാന്‍ പോകുകയാണ് അദ്ദേഹം എന്നും പത്രം പറഞ്ഞു. മന്‍‌മോഹന്‍ സിംഗ് കടുത്ത മാനക്കേടിലേക്കാണ് നടന്നുനീങ്ങുന്നത്. ഭീരുത്വം, സത്യസന്ധതയില്ലായ്മ എന്നിവയിലൂടെ ദുരന്തകഥാപാത്രമായി മാറുകയാണ്. മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡില്‍ ഇടുന്നതിന് ‘മന്‍‌മോഹന്‍ സിംഗ് മോഡില്‍ ഇടൂ‘ എന്നാണ് പലരും പരിഹസിച്ച് പറയുന്നതെന്നും പത്രം വിമര്‍ശിക്കുന്നുണ്ട്.

"തന്റെ പദവിക്ക് അദ്ദേഹം കടപ്പെട്ടിരിക്കുന്നത് സോണിയ ഗാന്ധിയോടാണ്. രാഹുല്‍ ഗാന്ധിക്ക് വഴിയൊരുക്കാന്‍ മന്‍മോഹന്‍സിംഗ് സ്ഥാനമൊഴിയണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. ഉദാരവത്ക്കരണത്തിന്‍െറ ക്രെഡിറ്റ് നരസിംഹറാവു മന്ത്രിസഭയിലിരുന്ന് നേടിയയാളാണ് മന്‍മോഹന്‍സിങ്. എന്നാല്‍, അദ്ദേഹം ഉണ്ടാക്കിയെടുത്ത പേരിന് ആജീവനാന്ത പരിക്കേറ്റു. ചരിത്രത്തില്‍ ഇടം ഉറപ്പിക്കാന്‍ സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യേണ്ടത് മന്‍മോഹന്‍ തന്നെയാണ്" -ഇന്‍ഡിപെന്‍ഡന്‍റ് പറയുന്നു.

കൊച്ചി| WEBDUNIA|
മന്‍‌മോഹന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ നീരാവി പോലെ ആയിപ്പോയെന്നും അതിനാല്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായി എന്നും പത്രം കുറ്റപ്പെടുത്തുന്നു. മന്‍മോഹന്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തയാളാണെന്നും ആത്മവിശ്വാസമില്ലാത്തയാളാണെന്നും യു.എസ് മാസികയായ 'ടൈം' വിലയിരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :