ഇരുതലമൂരിക്ക് മാര്‍ക്കറ്റില്ല, മന്ത്രവാദത്തിനായി അണലി ഇറാഖില്‍ നിന്നും?

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഉടലനങ്ങാത്ത ധനസമ്പാദനത്തിനും‌. നാഗമാണിക്യം കണ്ടുപിടിക്കാനും ഇല്ലാത്ത നിധിശേഖരം കണ്ടെത്താനും ഒരു ചരടുകൊണ്ട് ഭാഗ്യം വരുത്തുവാനുമുള്ള മനുഷ്യന്റെ ആഗ്രഹത്തിന് അവസാനമില്ലെന്ന് തെളിയിക്കുകയാണ് പുതിയവാര്‍ത്തകള്‍. ഇരുതലമൂരിയെപ്പോലെ തന്നെ ഇറാക്കിലെ പ്രത്യേക പ്രദേശങ്ങളില്‍ കാണപ്പെടുന്ന അണലിവര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍പ്പോലും ഡിമാന്‍ഡ് കൂടുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ ഇറാക്ക് ടെലിവിഷന്‍ ചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ലക്ഷം ദിനാര്‍ വരെ ഒരു പാമ്പിന് മാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ടെന്നാണ് പ്രൊഫഷണല്‍ പാമ്പുപിടുത്തക്കാര്‍ പറയുന്നത്. വളരെ അപകടകരമായ ഒരു ദുര്‍മന്ത്രവാദത്തിനാണ് അപൂര്‍വയിനമായ ഇവയെ തങ്ങള്‍ ഇപ്പോള്‍ പിടികൂടി നല്‍കുന്നതെന്നും അബു വഗാദ് അല്‍ ക്വൈസി എന്ന പാമ്പ് പിടുത്തക്കാ‍രന്‍ പറയുന്നു.

ചികിത്സാ ആവശ്യങ്ങള്‍ക്കായി മുന്‍പ് ഈ പാമ്പിനെ ഉപയോഗിക്കുമായിരുന്നെങ്കിലും ഇപ്പോഴാണ് കൃഷിയിടങ്ങളില്‍ ശല്യമായ ഈ പാമ്പുകള്‍ക്ക് ഇത്രയും വില ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പാമ്പിന് ഒരു മില്യണ്‍ ദിനാര്‍ വില ലഭിക്കുമെന്നും ബാഗ്ദാദില്‍ നിന്നുമുള്ള ബിസിനസുകാര്‍ കൂടുതല്‍ ഇവയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മാരകവിഷമുള്ള ഇവയെ പിടികൂടുന്നത് അപകടകരമാണെന്ന് പ്രമുഖ ഗവേഷകന്‍ ആല മുസ പറയുന്നു. ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കാനും, വിട്ടുമാറാത്ത രോഗങ്ങള്‍ അകറ്റാനും ജിന്നിനെ തുരത്താനുമാണത്രെ ഇന്ത്യയില്‍ ഇവയെ ഉപയോഗിക്കുന്നതെന്ന് വുഡു വിദഗ്ദനായ അബുവാഫ പറഞ്ഞതായി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

"എന്നില്‍ ഔഷധഗുണമില്ല... എന്നെ കൊല്ലരുത്‌... ജീവിക്കാന്‍ അനുവദിക്കു..." എന്നു പറഞ്ഞു കരികുരങ്ങിന്റെ പടം വെച്ച്‌ പണ്ട് പോസ്റ്ററുകള്‍ കണ്ടിരുന്നു. കരിങ്കുരങ്ങ് രസായനപ്രേമികളായിരുന്നു ഇങ്ങനെയൊരു പോസ്റ്റര്‍ അടിക്കേണ്ട അവസ്ഥയില്‍ എത്തിച്ചത്. എളുപ്പത്തില്‍ ഫലം ലഭിക്കാനും ഭാ‍ഗ്യാന്വേഷണങ്ങള്‍ക്കും സ്വത്തുസമ്പാദനങ്ങള്‍ക്കുമുള്ള ഈ ശ്രമങ്ങള്‍ പലപ്പോഴും കുറ്റകൃത്യങ്ങളിലാണ് അവസാനിച്ചത്.


കാശുണ്ടാക്കാന്‍ വെള്ളിമൂങ്ങയെന്ന കള്ളമൂങ്ങ- അടുത്ത പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :