സുനന്ദ പുഷ്കറിന്റേത് ആത്മഹത്യയായാലും കൊലപാതകമായാലും തരൂര്‍ അറസ്റ്റിലാകും?

PTI
PTI
കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ വിമാനത്തില്‍ വച്ചും മറ്റ് പൊതുസ്ഥലങ്ങളില്‍ വച്ചും ഇവര്‍ വഴക്കിട്ടു. മരിക്കുന്നതിന്റെ തലേന്ന് സുനന്ദ തരൂരുമായി വഴക്കിട്ടിരുന്നതായി സുനന്ദയുടെ സംരക്ഷണച്ചുമതലയുള്ള ജീവനക്കാര്‍ സബ്ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. തലേന്ന് പുലര്‍ച്ചെവരെ തരൂരുമായി സുനന്ദ വഴക്കിട്ടു. മെഹര്‍ തരാറുമായുള്ള ബന്ധത്തെച്ചൊല്ലിയായിരുന്നു വഴക്ക്.

ഹോട്ടല്‍ ലീലയിലെ സുനന്ദ താമസിച്ച കിടപ്പുമുറിയുടെ വാതില്‍ അടച്ചനിലയില്‍ ആയിരുന്നു എന്നും ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണു തരൂര്‍ മുറി തുറന്നതെന്നും തരൂരിന്റെ സഹായികള്‍ മൊഴി നല്‍കിയിരുന്നു. പക്ഷേ സുനന്ദയും തരൂരും താമസിച്ചിരുന്ന മുറിയുടെ വാതില്‍ അടച്ചിരുന്നില്ലെന്ന്‌ മജിസ്‌ട്രേറ്റ്‌ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കൊലപാതക സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന കാര്യമാണിത്.


WEBDUNIA|
അടുത്ത പേജില്‍- തരൂരിന്റെ അറസ്റ്റ് ഉടന്‍?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :