അനുബന്ധ വാര്‍ത്തകള്‍
- കൊറോണയ്ക്ക് പിന്നാലെ ചൈനയിൽനിന്നും 'ക്യാറ്റ് ക്യു' വൈറസ്; മുന്നറിയിപ്പുമായി ഐസിഎംആർ
- മുഖ്യമന്ത്രിയ്ക്ക് ഭീഷണി ഫോൺകോൾ; സുരക്ഷ ശക്തമാക്കി
- എസ്പിബിയ്ക്ക് ഭാരത് രത്ന നൽകണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി
- വൈദ്യുതി വിതരണ സ്വകാര്യവത്കരണം; നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്രം
- രഹസ്യങ്ങൾ ഉള്ളിൽ സൂക്ഷിയ്ക്കാൻ ഈ നക്ഷത്രക്കാർക്ക് സാധിയ്ക്കില്ല !
20 രൂപയെ ചൊല്ലി തർക്കം, യുവാവിനെ അടിച്ചുകൊന്നു, മകനെ എടുത്തെറിഞ്ഞു
ഡല്‍ഹി: 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ അടീച്ചുകൊലപ്പെടുത്തി അക്രമികൾ. പിതാവിന് നേരെയുള്ള അക്രമം ചെറുക്കാൻ ശ്രമിച്ച കമാരക്കാരനായ മകനെ അക്രമികൾ എടുത്തെറിഞ്ഞു. ഉത്തര ഡല്‍ഹിയിലെ ബുരാരിയില്‍ വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. 38 കാരനായ രൂപേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷ്, സരോജ് എന്നീ സഹോദരങ്ങളെ പൊലീസ് അറസ്റ്റുചെയ്തു.
ബുരാരിയിലെ ഒരു സലൂണില്‍ ഷേവിങ് ചെയ്തതിന് 50 രൂപ കടയുടമ ആവശ്യപ്പെട്ടു. എന്നാല്‍ 30 രൂപ മാത്രമേ രൂപേഷിന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. 20 രൂപ പിന്നീട് നൽകാം എന്ന് പറഞ്ഞെങ്കിലും പണത്തെ ചൊല്ലി സന്തോഷും സരോജും വഴക്കിടുകയും പ്ലാസ്റ്റിക് പൈപ്പുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച രൂപേഷിന്റെ 13കാരനായ മകനെ ഇവര്‍ എടുത്തെറിഞ്ഞു. നാട്ടുകാർ നോക്കിനിൽക്കേയായിരുന്നു മർദ്ദനം എന്നും ആരും തടയാൻ ശ്രമിച്ചില്ലെന്നും പൊലീസ്സ് പറയുന്നു.