അനുബന്ധ വാര്‍ത്തകള്‍
- സയനൈഡിനായി ചെലവായത് രണ്ടുകുപ്പി മദ്യവും 5000 രൂപയും, കൊല നടത്തിയതിൽ ദു:ഖമില്ലെന്ന് ജോളി
- കൂടത്തായി കൊലപാതകം: റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തി; പൊലീസ് അകമ്പടിയോടെ റെഞ്ചിയുടെ വീട്ടിൽ
- 'മരണം കാണുന്നത് ലഹരി, ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നു'; ജോളിയുടെ മൊഴി പുറത്ത്
- ‘റോയിച്ചൻ മരിച്ച ശേഷം ഞാൻ പിടിച്ചു നിൽക്കുന്നത് ജോലി ഉള്ളതു കൊണ്ടല്ലേ, പെൺകുട്ടികൾ പഠിച്ച് സ്വന്തം കാലിൽ നിൽക്കണം'; ജോളി നാട്ടുകാർക്ക് കരിയർ കൗൺസലർ
- 'രണ്ട് സെക്കന്‍ഡിനുള്ളില്‍ കുഞ്ഞിന്റെ കണ്ണുകള്‍ മറിഞ്ഞു’; നിര്‍ണായകമായി ദൃക്സാക്ഷിയുടെ മൊഴി പുറത്ത്
ഈ പ്രായം ചെന്ന മനുഷ്യനെ വല വീശിയത് എന്തിന്? ജോളി അകത്തായത് നന്നായെന്ന് ജോൺസന്റെ കുടുംബം
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകൾ ഓരോന്നായി അഴിക്കുകയാണ് കേരള പൊലീസ്. റോയിയെ കൊലപ്പെടുത്തി ഷാജുവിനെ വിവാഹം ചെയ്ത ജോളി തന്റെ രണ്ടാം ഭർത്താവായ ഷാജുവിനേയും കൊലപ്പെടുത്താൻ പ്ലാൻ ഇട്ടിരുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ഷാജുവിനെ കൊലപ്പെടുത്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്ന് ജോളി ചോദ്യം ചെയ്യവേ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ റിട്ടയര്‍മെന്റ് പ്രായത്തില്‍ എന്തിനാ പാവം ജോണ്‍സനെ ജോളി ജോസഫ് വലയില്‍ വീഴ്ത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ജോളിയോട് അടുത്തതോടെ ചിലവിന് പോലും ജോൺസൺ കാശ് വീട്ടില്‍ കൊടുക്കാറില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബക്കാർ ആരോപിക്കുന്നു. ജോളി അകത്തായതോടെ ഏറ്റവുമധികം ആശ്വസിക്കുന്നത് ജോണ്‍സന്റെ ഭാര്യയും മക്കളുമാണ്.
ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
അടുത്ത ലേഖനം