അനുബന്ധ വാര്‍ത്തകള്‍
- ‘ദയവുചെയ്ത് എന്നെ ആശുപത്രിയിലെത്തിക്കൂ, എന്തെങ്കിലും അപകടം പറ്റിയതാണെന്ന് ഞാൻ പറഞ്ഞോളം‘ കരഞ്ഞുപറഞ്ഞിട്ടും ജിബിൻ മരിക്കാനായി കാത്തിരുന്ന് പ്രതികൾ
- തട്ടികൊണ്ടു പോയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കുറ്റിക്കാട്ടില്‍ നിന്ന് - സംഭവം തിരുവനന്തപുരത്ത്
- പെൺകുട്ടി കത്തിയെരിയുന്നത് കണ്ട് ഞെട്ടി നാട്ടുകാർ; ഓടിപ്പോകാതെ സമീപത്ത് തന്നെ നിലയുറപ്പിച്ച് കൊലയാളി, അജിന്റെ പെരുമാറ്റം കണ്ട് അമ്പരന്ന് പൊലീസ്
- ആദ്യം കുത്തി, പിന്നെ തീകൊളുത്തി; കത്തുന്നതും കത്തിക്കുന്നതും കണ്ട് തടയാനാകാതെ നാട്ടുകാർ - സിസിടിവി ദൃശ്യം പുറത്ത്
- പ്രമേഹ രോഗികൾ എള്ളെണ്ണ കഴിച്ചാൽ ?
ജിബിന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ വെറുതെ കാറിൽ അനുഗമിച്ചു, അയൽക്കാരൻ പ്രതിയായത് ഇങ്ങനെ !
ക്രൂരമായാണ് ജിബിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന് ലഭിച്ച മൊഴികളിൽനിന്നും ഇപ്പോൾ പുറത്തുവരുന്നത്. 13 പേർ ചേർന്നാണ് ജിബിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മർദ്ദിച്ചത്. ദയവ് ചെയ്ത് തന്നെ ആശുപത്രിയിൽ കൊണ്ട്പോകൂ എന്ന് പ്രതികളൊടെ ജിബിൻ കരഞ്ഞപേക്ഷിച്ചിരുന്നു. ഇതായിരുന്നു ജിബിന്റെ അവസാനത്തെ വാക്കുകൾ.
ജിബിൻ മരിച്ചു എന്നുറപ്പായതോടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് അപകടമാണെന്ന് വരുത്തി തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഇതിനായി വീടിനുള്ളിൽ നിന്നും മൃതദേഹം പുറത്തെ ഇടവഴിയിയിലൂടെ ഓട്ടോറിക്ഷയിലേക്ക് കയറ്റിയപ്പോൾ അയൽപക്കത്തെ ഗൃഹനാഥൻ ഉണർന്നു. യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ മർദ്ദിച്ചു കൊണ്ടുപോകുകയാണ് എന്ന് ധരിച്ച് മൃതദേഹം കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ ഇയാളും കാറിൽ സഞ്ചരിച്ചു.
ഇക്കാരണത്താൽ കേസിൽ പ്രതി ചേക്കപ്പെട്ടിരിക്കുകയാണ് പ്രധാന പ്രതികളിലൊരാളായ അസീസിന്റെ അയൽവാസി. ഇയാളെ പതിനാലാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ല എന്ന മറ്റു പ്രതികളുടെ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ജിബിനെ കൊലപ്പെടുത്തി മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയിരുന്നത് എന്ന കാര്യം ഇയാൾക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം.