അനുബന്ധ വാര്‍ത്തകള്‍
- കളിച്ചത് വെറും 3 മത്സരങ്ങൾ, എറിഞ്ഞിട്ടത് 14 വിക്കറ്റ്, ഞെട്ടിക്കുന്ന പ്രകടനവുമായി ഷമി, ഒപ്പം ഒരുപിടി റെക്കോർഡുകളും
- കിവീസിന്റെ അപ്രതീക്ഷിത വീഴ്ച, സെമി സാധ്യതകള്‍ സജീവമാക്കി മറ്റ് ടീമുകള്‍
- 3 റൺസിനിടെ വീണത് 4 ലങ്കൻ വിക്കറ്റുകൾ, ഏഷ്യാകപ്പ് ഫൈനലിലെ ലങ്കൻ കുരുതി ലോകകപ്പിലും ആവർത്തിച്ച് ഇന്ത്യ
- ഇത് സ്വല്പം റിസ്കുള്ള പണിയാണ്, ഒരൊറ്റ മോശം കളിയിൽ ഞാൻ മോശം നായകനാകുമെന്ന് എനിക്കറിയാം: രോഹിത്
- മാക്സ്വെല്ലിന് പിന്നാലെ മിച്ചൽ മാർഷും നാട്ടിലേക്ക് മടങ്ങി, ലോകകപ്പിൽ ഓസീസിന് വൻ തിരിച്ചടി
റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി കോലി, ഡികോക്ക് ബഹുദൂരം മുന്നിൽ
ലോകകപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നേടിയ 88 റണ്‍സോടെ 7 മത്സരങ്ങളില്‍ നിന്നും 442 റണ്‍സെടുക്ക കോലിക്ക് സാധിച്ചു. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയേയും ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും ന്യൂസിലന്‍ഡ് താരം രചിന് രവീന്ദ്രയെയും മറികടന്നുകൊണ്ടാണ് കോലിയുടെ കുതിപ്പ്. 7 കളികളില്‍ നിന്നും 545 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
രചിന് രവീന്ദ്ര(415), ഡേവിഡ് വാര്‍ണര്‍(413), രോഹിത് ശര്‍മ(402) എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങള്‍. റണ്‍വേട്ടക്കാരുടെ ആദ്യ 15ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും നാല് താരങ്ങളുള്ളപ്പോള്‍ കോലിയും രോഹിത്തും ഒഴികെ മറ്റൊരു ഇന്ത്യന്‍ താരത്തിനും പട്ടികയില്‍ ഇടം നേടാനായിട്ടില്ല. ബൗളര്‍മാരുടെ പട്ടികയില്‍ 18 വിക്കറ്റുകളുമായി ശ്രീലങ്കയുടെ ദില്ഷന് മധുഷങ്കയാണ് ഒന്നാം സ്ഥാനത്ത്. 16 വിക്കറ്റുകളുമായി പാക് താരം ഷഹീന് അഫ്രീദിയും ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനും ഓസീസിന്റെ ആദം സാമ്പയും പട്ടികയില്‍ രണ്ടാമതാണ്. 15 വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും ആദ്യ അഞ്ചിലുണ്ട്. 3 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി പട്ടികയില്‍ ആറാം സ്ഥാനത്താണ്.