'അത് നോ ബോള്‍ ആയിരുന്നോ?' നിയമനടപടി ആലോചിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ വിജയം റദ്ദാക്കുമോ?

20-ാം ഓവറിലെ നാലാം പന്തില്‍ കോലിയായിരുന്നു ക്രീസില്‍

രേണുക വേണു| Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2022 (21:00 IST)

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം വിവാദത്തില്‍. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറാണ് വിവാദത്തിനു കാരണം. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസാണ് അവസാന ഓവര്‍ എറിഞ്ഞത്. ഈ ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ നാലാം പന്താണ് വിവാദത്തിനു വഴി വെച്ചിരിക്കുന്നത്.

20-ാം ഓവറിലെ നാലാം പന്തില്‍ കോലിയായിരുന്നു ക്രീസില്‍. മുഹമ്മദ് നവാസ് എറിഞ്ഞ ഫുള്‍ ടോസ് കോലി സിക്‌സര്‍ പറത്തി. ഈ പന്ത് അംപയര്‍ നോ ബോള്‍ വിളിച്ചതാണ് പാക്കിസ്ഥാന്‍ ആരാധകരെയും പാക് താരങ്ങളെയും പ്രകോപിപ്പിച്ചത്. അരക്കെട്ടിനു മുകളിലേക്ക് പന്ത് വന്നപ്പോള്‍ കോലി നോ ബോളിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. കോലി അപ്പീല്‍ ചെയ്തതിനു പിന്നാലെയാണ് അംപയര്‍ നോ ബോള്‍ വിളിച്ചത്.

ഈ ബോള്‍ നോ ബോള്‍ അല്ലെന്നാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ പറയുന്നത്. കോലി ക്രീസിനു പുറത്തായിരുന്നെന്നും പന്ത് അരക്കെട്ടിനു താഴേക്ക് പോകുകയായിരുന്നെന്നുമാണ് ആരാധകര്‍ പറയുന്നത്. കോലി അപ്പീല്‍ ചെയ്തതുകൊണ്ട് മാത്രമാണ് അംപയര്‍ നോ ബോള്‍ വിളിച്ചതെന്ന് വിമര്‍ശനം ഉണ്ട്.

ഈ നോ ബോളിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പാക്കിസ്ഥാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയുടെ വിജയം റദ്ദാക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :