അനുബന്ധ വാര്‍ത്തകള്‍
- എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു കാഴ്ച ! ഇന്ത്യക്കായി പന്തെറിഞ്ഞത് ഒന്‍പത് പേര്
- ആർച്ചറെ റിലീസ് ചെയ്ത് മുംബൈ, സ്റ്റോക്സ് വേണ്ടെന്ന് ചെന്നൈയും കൊൽക്കത്തയിൽ നിന്ന് റസലും പുറത്ത്
- മൈതാനത്ത് മാത്രമല്ല അവൻ പുറത്തും മാതൃക, രോഹിത്തിനെ പുകഴ്ത്തി ദ്രാവിഡ്
- ബാബറിനെ ബലിയാടാക്കി വിമർശനങ്ങളിൽ നിന്നും പാക് ക്രിക്കറ്റ് രക്ഷപ്പെട്ടോടുന്നു: വസീം അക്രം
- കുർത്തയണിഞ്ഞ് കോലി, സൽവാറിൽ അനുഷ്ക:,ദീപാവലി ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ: ചിത്രങ്ങൾ
അവന് മാത്രം വിക്കറ്റ് കിട്ടിയാല്‍ പോരല്ലോ..! പന്ത് കയ്യിലെടുത്ത് രോഹിത്
ആറാം ബൗളര്‍ ഓപ്ഷന് ഇല്ലെന്നു പറഞ്ഞ് ഇന്ത്യയെ ട്രോളിയവരെല്ലാം ഇപ്പോള്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ഇന്ത്യ ഉപയോഗിച്ചത് ഒന്‍പത് ബൗളര്‍മാരെ. വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും ഒഴികെ എല്ലാവരും പന്തെറിഞ്ഞു. വിരാട് കോലിയും രോഹിത് ശര്‍മയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.
നെതര്‍ലന്‍ഡ്സിന്റെ ഒരു വിക്കറ്റ് ശേഷിക്കെ 48-ാം ഓവര്‍ എറിയാനാണ് രോഹിത് എത്തിയത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് വീഴ്ത്തി രോഹിത് നെതര്‍ലന്‍ഡ്സിനെ ഓള്‍ഔട്ടാക്കി. വെറും അഞ്ച് ബോളില്‍ ഏഴ് റണ്‍സ് വഴങ്ങിയാണ് രോഹിത് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. 2012 ലാണ് രോഹിത് അവസാനമായി ഏകദിന ഫോര്‍മാറ്റില്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലെ വിക്കറ്റോടെ ഏകദിന കരിയറിലെ വിക്കറ്റുകളുടെ എണ്ണം 10 ആക്കി.
വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരൊക്കെ പന്തെറിഞ്ഞതിനു പിന്നാലെയാണ് തന്നിലെ ബൗളറെ പരീക്ഷിക്കാന്‍ രോഹിത് ശ്രമിച്ചത്. ആറാം ബൗളര്‍ ഓപ്ഷന് പകരം ഇപ്പോള്‍ തങ്ങള്‍ ഒന്‍പത് ബൗളര്‍ ഓപ്ഷന് ഉണ്ടെന്നാണ് രോഹിത് പറയുന്നത്. നോക്കൗട്ട് മത്സരങ്ങളിലും വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ രോഹിത് പാര്‍ട് ടൈം ബൗളേഴ്സ് ആയി ഉപയോഗിച്ചേക്കും.