അനുബന്ധ വാര്‍ത്തകള്‍
- വി ഐ പി കുറ്റവാളികൾക്കായി സുഖസൌകര്യങ്ങൾ; രാജ്യത്ത് ആധുനിക ജയിൽ ഒരുങ്ങുന്നു !
- ആ ലയനം പൂർത്തിയായി; രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ഇനി വോഡഫോൺ ഐഡിയ ലിമിറ്റഡ്
- ദുരിതപ്പെയ്ത്ത് നാഗാലാൻഡിലും; 12 പേർ മരിച്ചു, 3000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
- ശക്തമായ കാറ്റിന് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
- സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കാൻ കഴിയാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ സാധിക്കില്ലെന്ന് നിയമ കമ്മീഷൻ
ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ പരാതി നൽകിയതിൽ സഞ്ജു സാംസൺ ഉൾപ്പടെ 13 രഞ്ജി താരങ്ങൾക്കെതിരെ നടപടി
സഞ്ജു സാംസൺ ഉൾപ്പടെ 13 താരങ്ങൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അച്ചടക്ക നടപടി. ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ സംഘം ചേർന്ന് പരാതി നൽകിയതിനാണ് കെ സി എ താരങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെയുള്ള പരാതിയിൽ വസ്തുതയില്ലെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ച് പേരെ അടുത്ത മൂന്ന് മത്സരങ്ങളിൽ നിന്നും വിലക്കുകയും. എട്ടു താരങ്ങളുടെ മൂന്നു മത്സരത്തിലെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാന ചെയ്യാനും കെ സി എ ഉത്തരവിട്ടു.
റൈഫി വിൻസന്റ് ഗോമസ്, രോഹൻ പ്രേം, സന്ദീപ് വാര്യർ, കെ.എം.ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെയാണ് അഞ്ച് മത്സരങ്ങളിൽ നിന്നും വിലക്കിയിരിക്കുന്നത്. സഞ്ജു സാംസണ്‍, സിജോമോൻ ജോസഫ്, മുതിർന്ന താരം വി.എ.ജഗദീഷ്, കെ.സി.അക്ഷയ് ഉൾപ്പടെ എട്ട് താരങ്ങളാണ് പിഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത്.