രാജ്കോട്ട് ടെസ്റ്റ്: മോയിന്‍ അലിയ്ക്ക് സെഞ്ചുറി; ഇംഗ്ലണ്ട് ശക്തമായ നിലയിൽ

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ

രാജ്കോട്ട്| സജിത്ത്| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (10:18 IST)
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാംദിനം
അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 117 റണ്‍സ് നേടിയ മോയിന്‍ അലിയുടെവ് വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്. ഷമിയാണ് അലിയുടെ വിക്കറ്റ് സ്വന്തമാക്കിയത്. 42 റണ്‍സുമായി ബെൻ സ്റ്റോക്സും 4 റണ്‍സുമായി ബയ്ര്സ്റ്റോവുമാണ് ക്രീസില്‍.

നേരത്തെ നേരിയ തകര്‍ച്ചയ്‌ക്ക് ശേഷം ഇംഗ്ലീഷ് ടീമിലെ കോഹ്‌ലി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജോ റൂട്ടിന്റെ (124) സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ദിനം വരുതിയിലാക്കിയത്. 180 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്‍സും ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്. ഇന്ത്യക്കായി അശ്വിൻ രണ്ടും ജഡേജ, ഉമേഷ് യാദവ്, ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 213 പന്തുകള്‍ നേരിട്ട മോയിൻ അലി, പതിമൂന്ന് ബൗണ്ടറികൾ ഉൾപ്പെടെയാണ് 117 റൺസെടുത്തത്.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ അലിസ്‌റ്റര്‍ കുക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ കുക്കും (21) ഹസീബ് ഹമീദും (31) ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. സ്‌കോര്‍ 47ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഇംഗ്ലീഷ് നായകന്‍ പുറത്തായത്. സ്‌കോര്‍ബോര്‍ഡില്‍ 76 റണ്‍സ് എത്തിയപ്പോള്‍ ഹമീദ് അശ്വിന് വിക്കറ്റ് സമ്മാനിച്ച് പുറത്താകുകയുമായിരുന്നു.

നാലാമനായി ക്രീസില്‍ എത്തിയ ബെൻ ഡക്കറ്റും (13) അശ്വിന്റെ പന്തില്‍ രഹാനെ പിടിച്ചു പുറത്താകുകയായിരുന്നു. തുടര്‍ന്നായിരുന്നു സന്ദര്‍ശകരെ രക്ഷിച്ച കൂട്ടുക്കെട്ട് രാജ്‌കോട്ടിലെ ഗ്രൌണ്ടില്‍ പിറന്നത്. മോയിന്‍ അലി റൂട്ടിന് അകമഴിഞ്ഞ പിന്തുണ നല്‍കിയതോടെ ഇംഗ്ലീഷ് സ്‌കോര്‍ മികച്ച രീതിയില്‍ ചലിക്കാന്‍ തുടങ്ങുകയായിരുന്നു. റൂട്ട് പുറത്തായതിന് ശേഷം സ്‌റ്റോക്‍സ് എത്തിയെങ്കിലും ഇന്ത്യയുടെ സ്‌പിന്‍ ആക്രമണത്തെ ഫലപ്രദമായി നേരിടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :